കവർന്ന 44.5 പവൻ സ്വർണം ലോക്കറിൽ നിന്നെടുത്തത് 2 ദിവസം മുൻപ്; മോഷ്ടാവ് വന്ന വഴികളിലെ സിസിടിവി പരിശോധിക്കാൻ പൊലീസ്

Spread the love

കൊല്ലങ്കോട് ∙ പൂട്ടിക്കിടന്ന വീടിന്റെ വാതിൽ കുത്തിത്തുറന്ന് 44.5 പവൻ സ്വർണാഭരണങ്ങളും 50 ഗ്രാം വെള്ളിയും കവർന്നു. ഊട്ടറ വാട്ടയാർ നാരായണ മംഗലത്ത് മനയിൽ എം.എൻ.നരേഷ്കുമാർ – പ്രീത ദമ്പതികളുടെ വീട്ടിലാണു തിങ്കളാഴ്ച അർധരാത്രി മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനു പോയിരുന്ന സമയത്തായിരുന്നു കവർച്ച. ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്ന കാര്യം അറിഞ്ഞത്.

 

കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. 17 വളകൾ, 4 മാലകൾ, 2 നെക്‌ലേസ്, താലിക്കൂട്ട്, 3 സ്വർണ നാണയം ഉൾപ്പെടെ 49 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണു നഷ്ടമായത്. ബാഗുമായി എത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ചതിനാൽ പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുഖത്തു മാസ്ക്കിട്ട് തലയിൽ തൊപ്പിയും കയ്യിൽ ഗ്ലൗസും ധരിച്ച് മുണ്ടു മടക്കിക്കുത്തി വന്ന മോഷ്ടാവിന് 50 വയസ്സു തോന്നിക്കും. മുൻവശത്തെ വാതിലിലൂടെ അകത്തു കടക്കുന്നതും അതേ വാതിലിലൂടെ പുറത്തു കടക്കുന്നതും കാണുന്നുണ്ട്. പ്രധാന അലമാര കൂടാതെ മറ്റു ഷെൽഫുകളിലെ തുണികളും മറ്റു ചെറിയ പെട്ടികളുമെല്ലാം തുറന്നു വാരിവലിച്ചിട്ടുണ്ട്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ രണ്ടു ദിവസം മുൻപാണ് എടുത്തത്.

 

പാലക്കാട്ടു നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം ഊർജിതമാക്കുമെന്നും മോഷ്ടാവ് വന്ന വഴികളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. പാലക്കാട് ഡിവൈഎസ്പി ഷാജു, പൊലീസ് ഇൻസ്പെക്ടർ അബ്ബാസ് അലി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധനകൾക്കു നേതൃത്വം നൽകി.

  • Related Posts

    കെ ഫോൺ: സ്വപ്‌നപദ്ധതിയെ സംസ്ഥാന സർക്കാരിനും വേണ്ട, കോടികളുടെ ‘ഹോട്‍സ്പോട്ട്’ കരാറിൽ കടുംവെട്ട്

    Spread the love

    Spread the loveതിരുവനന്തപുരം • സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ…

    അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.   പെരുന്നാൾ…

    Leave a Reply

    Your email address will not be published. Required fields are marked *