എന്തിനീ ക്രൂരത? വരുമാനമാർഗമായ ഓട്ടോറിക്ഷ 3 തവണ തീയിട്ടു നശിപ്പിച്ചു; പ്രതികളെ കണ്ടെത്താനായില്ല

Spread the love

രാജാക്കാട്∙ രാജേഷിനിപ്പോൾ മനസ്സിലാണ് തീ! ഏക വരുമാനമാർഗമായ ഓട്ടോറിക്ഷ 2 വർഷത്തിനിടെ 3 തവണയാണു സാമൂഹികവിരുദ്ധർ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചത്. ആരാണെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടുമില്ല. രണ്ടാമതു വാങ്ങിയ ഓട്ടോയും കത്തി നശിച്ചതിനാൽ നിലവിൽ കൂലിപ്പണി ചെയ്താണു രാജേഷ് കുടുംബം നോക്കുന്നത്. രാജാക്കാട് മുല്ലക്കാനം ചൂഴിക്കരയിൽ രാജേഷിന്റെ വീട്ടിലേക്കു വാഹനം പോകുന്ന റോഡില്ല. അയൽവാസിയുടെ വീട്ടുമുറ്റത്താണു രാത്രി ഓട്ടോ നിർത്തിയിടുന്നത്.

 

2024 നവംബർ 11നു രാത്രിയിലാണ് ആദ്യം ഓട്ടോറിക്ഷ കത്തിക്കുന്നത്. 60,000 രൂപ മുടക്കി നന്നാക്കി വീണ്ടും ഓടിച്ചു തുടങ്ങി. അന്ന് ഇൻഷുറൻസ് കമ്പനിയിൽ‌നിന്ന് 8,000 രൂപ മാത്രമാണു നഷ്ടപരിഹാരം ലഭിച്ചത്. 2025 സെപ്റ്റംബർ 12ന് ആരോ വീണ്ടും കത്തിച്ചു. അന്നു പൂർണമായും നശിച്ച ഓട്ടോയ്ക്ക് 39,000 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി നൽകിയത്.

 

കടം വാങ്ങിയെടുത്ത അടുത്ത ഓട്ടോറിക്ഷ കഴിഞ്ഞ മാസം 17നു വീണ്ടും കത്തിച്ചു. ഇത്തവണയും പൂർണമായും കത്തി. ഓട്ടോറിക്ഷ പാർക്ക് ചെയ്യുന്ന സ്ഥലത്ത് സിസിടിവി ക്യാമറ രാജേഷ് സ്ഥാപിച്ചിരുന്നു. ഹെൽമറ്റും മാസ്ക്കും വച്ച ഒരാൾ ഓട്ടോറിക്ഷയ്ക്ക് തീയിടുന്നത് ഇൗ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ രാജാക്കാട് പൊലീസിനു കൈമാറിയിട്ടുണ്ട്.

  • Related Posts

    കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറും അനുവദിക്കും; വാഹന മോഡിഫിക്കേഷനിൽ റിപ്പോർട്ട്

    Spread the love

    Spread the loveതിരുവനന്തപുരം ∙ യുവാക്കൾ കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി ആരുടെയും അനുമതി വാങ്ങുകയും വേണ്ട. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ പതിനെട്ട്…

    സാമ്പത്തിക സ്ഥിതി ഇന്നറിയാം, മുൻ സർക്കാരിന്റെ ധൂർത്തും വരുമാന ചോർച്ചയും തുറന്നുകാട്ടും

    Spread the love

    Spread the loveതിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇന്ന് രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച…

    Leave a Reply

    Your email address will not be published. Required fields are marked *