കുട്ടികള്‍ക്കെതിരെ തുടരെ ലൈംഗികാതിക്രമം, നാല് പോക്‌സോ കേസുകളില്‍ പ്രതി; സ്‌നേഹ മെര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും

Spread the love

കണ്ണൂര്‍: കുട്ടികള്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമം നടത്തുന്ന തളിപ്പറമ്പ് പുളിപറമ്പ് സ്വദേശിനി സ്‌നേഹ മെര്‍ലിനെതിരെ നടപടി ശക്തമാക്കാന്‍ പൊലീസ് നീക്കം തുടങ്ങി. സ്വന്തംവീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസുകാരിയെയും ലൈംഗിക പീഡനത്തിനിരയായ കേസില്‍ സ്നേഹയ്‌ക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ 25 സ്‌നേഹ, പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 

16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ ഒരു വര്‍ഷം കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്‌നേഹയും ലഹരി വില്‍പ്പന കേസിലെ പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയും കണ്ണൂരിലെ വനിതാ ജയിലില്‍ നിന്നാണ് പരിചയപ്പെട്ടത്. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവ് പോക്‌സോ കേസില്‍ ജയിലിലാണ്. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് ശേഷമാണ് സ്‌നേഹയുടെ അതിക്രമം. കൗണ്‍സിലിങ് വേളയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

 

വെള്ളിയാഴ്ചയാണ് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്നേഹയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് മേല്‍പ്പറമ്പ് പൊലീസ് സ്‌നേഹക്കെതിരെ കേസ് എടുത്തത്. ഇതോടെ സ്‌നേഹ മെര്‍ലിനെതിരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം നാലായി. ഇതിനുമുമ്പ് ഇവര്‍ക്കെതിരെ മൂന്ന് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

2025 ഫെബ്രുവരിയിലാണ് ആദ്യത്തെ സംഭവം. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ സ്‌നേഹയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് പീഡനം സംബന്ധിച്ച് ആദ്യം സംശയം തോന്നിയത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ വിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തി. കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയിരുന്നു. കുട്ടിയോട് അതിയായ വാത്സല്യമെന്നു വരുത്താനായിരുന്നു ഇത്. അതിന് ശേഷമായിരുന്നു പീഡനം.

 

ഇതേ പന്ത്രണ്ടുകാരിയുടെ സഹോദരനയെും സ്നേഹ പീഡിപ്പിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. പീഡന വിവരം പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കുകയായിരുന്നു. കുട്ടി തന്നെയാണ് വീട്ടുകാരോട് കാര്യം തുറന്നു പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പൊലീസിനെയും അറിയിച്ചു. അതിജീവിതയുടെ സഹോദരനും പീഡിനത്തിന് ഇരയായതായി ആദ്യഘത്തട്ടില്‍ തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി നല്‍കാത്തതിനെത്തുടര്‍ന്ന് കേസെടുത്തിരുന്നില്ല. പിന്നീട് 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്‌നേഹയ്‌ക്കെതിരെ പോക്‌സോ ചുമത്തി.

 

ഇതുകൂടാതെ 14 വയസുള്ള ആണ്‍കുട്ടിയെയും പീഡിപ്പിച്ചതായി കേസുണ്ട്. പീഡന ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. വിഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയാണ്. 2024 ഫെബ്രുവരിയായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയാണ് സ്നേഹ മെര്‍ലിന്‍.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *