മദ്യപിക്കാൻ സൗകര്യമൊരുക്കാത്തതിന് സംഘം ചേർന്നു മർദിച്ചു; പൊലീസ് നടപടിയെടുത്തില്ല: കുറിപ്പ് എഴുതിവച്ച് കടയുടമ ജീവനൊടുക്കി

Spread the love

കരീപ്ര ∙ മദ്യപിക്കാൻ ഗ്ലാസ് ചോദിച്ചിട്ടു നൽകാത്തതിൽ പ്രകോപിതരായ സംഘം കടയുടമയെ മർദിച്ചു, പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നു മരണമൊഴി എഴുതിവച്ചു കടയുടമ ജീവനൊടുക്കി. നെടുമൺകാവ് ബവ്റിജസ് വിൽപനശാലയ്ക്കു സമീപം ബേക്കറി നടത്തുന്ന നെടുമൺകാവ് ഗിരീഷ്ഭവനിൽ വാമദേവൻ (74) ആണു മരിച്ചത്. വ്യാഴം ഉച്ചയ്ക്കു വീടിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സംസ്കാരം നടത്തി.

 

ഈ മാസം 21ന് വൈകിട്ട് 6ന് ആയിരുന്നു വാമദേവനു മർദനമേറ്റത്. ബേക്കറിയിലെത്തിയ അഞ്ചംഗ സംഘം 10 രൂപയുടെ വെള്ളം വാങ്ങിയിട്ടു മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഇതിനു വിസമ്മതിച്ചതോടെ തർക്കം ഉണ്ടാകുകയും വന്നവർ ചേർന്നു ചവിട്ടിവീഴ്ത്തി മർദിക്കുകയുമായിരുന്നു. കടയ്ക്കുള്ളിൽ നിന്നു പുറത്തേക്കു വലിച്ചിഴച്ചും ക്രൂരമായി മർദിച്ചു.

 

മറ്റുള്ളവർ നോക്കിനിൽക്കെയായിരുന്നു മർദനം. ഇതിനു ശേഷം വാമദേവൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് എഴുകോൺ പൊലീസിൽ വിവരം അറിയിച്ചിരുന്നു എന്നും 3 തവണ സ്റ്റേഷനിൽ പോയിട്ടും നാളെ വാ എന്നു പറഞ്ഞു മടക്കി അയയ്ക്കുകയായിരുന്നു എന്നും വേദന കൊണ്ടു വിഷമിക്കുകയാണെന്നും മരണമല്ലാതെ മറ്റു മാർഗമില്ലെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. വാമദേവന്റെ ഭാര്യ: രാധ. മക്കൾ: ഗീതാഞ്ജലി, ഗിരീഷ്. മരുമക്കൾ: ചന്ദ്രൻ, ഷാനി.

 

അതേസമയം വാമദേവൻ സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും ആശുപത്രിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാമദേവനെ മർദിച്ച സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും എഴുകോൺ പൊലീസ് അറിയിച്ചു. മർദിച്ചവർ ആരാണെന്നു വാമദേവനു തന്നെ അറിയില്ല. അതിനാൽ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്. ഇന്നു വാമദേവനോട് സ്റ്റേഷനിൽ എത്താൻ പറഞ്ഞിരുന്നതായും മറ്റു തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

  • Related Posts

    കൊച്ചുമകളെ ക്രൂരമായി പീഡിപ്പിച്ച ഭർതൃപിതാവിനെതിരെ പെൺകുട്ടിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    Spread the love

    Spread the loveകണ്ണൂർ: സ്വന്തം കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പോക്‌സോ കേസിൽ അറസ്റ്റിലായ നാടകനടനും ഓട്ടോഡ്രൈവറുമായ പയ്യന്നൂർ രാമന്തളി സ്വദേശി ഉണ്ണികൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മകന്റെ ഭാര്യ. പ്രതിയുടെ ക്രൂരതകളെക്കുറിച്ച് താൻ തുറന്നുപറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്നും, തനിക്ക് മാനസികരോഗമാണെന്ന്…

    ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

    Spread the love

    Spread the loveകൊച്ചി: ഹൈക്കോടതി ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാവ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ജഡ്ജി ഔദ്യോഗിക വസതിയിലേയ്ക്ക് മടങ്ങുന്നതിനിടെ പച്ചാളം കെ എസ് ഉദയന്‍ റോഡിനടുത്താണ് സംഭവം.   സ്‌കൂട്ടര്‍ അലക്ഷ്യമായി ഓടിച്ചെത്തിയ പ്രതി വണ്ടി എടുത്തുകൊണ്ടു പോടാ……

    Leave a Reply

    Your email address will not be published. Required fields are marked *