വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ

Spread the love

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്.

 

29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ് ഇയാൾ വലയിലാകുന്നത്. 20.11.2025 തീയതി രാത്രിയിലാണ് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബത്തേരി കുപ്പാടി പുത്തൻപുരക്കൽ വീട്ടിൽ ബൈജു (23), ചെതലയം കയ്യാലക്കൽ വീട്ടിൽ കെ.എം ഹംസ ജലീൽ (28), മൂലങ്കാവ് കാടൻതൊടി വീട്ടിൽ കെ.ടി നിസാർ(34), കൈപ്പഞ്ചേരി പുന്നപ്പറമ്പിൽ വീട്ടിൽ പി.ആർ ബവനീഷ് (23) എന്നിവരെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് മന്തേട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.

 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 21.48 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ബത്തേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ജെസ്വിൻ ജോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ലബ്നാസ്, മുസ്തഫ, സിവിൽ പോലീസ് ഓഫീസർ സിജോ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടി കൂടിയത്.

 

 

  • Related Posts

    മുടി പിഴുതെടുത്തു, പട്ടിണിക്കിട്ടു, സ്വകാര്യഭാഗങ്ങളിൽ പരുക്കേൽപിച്ചു: ഭർതൃവീട്ടിൽ യുവതിക്കു ക്രൂരപീഡനം

    Spread the love

    Spread the loveഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിക്കാൻ വല്ലപ്പോഴും പച്ചയരിയും ഉള്ളിയും മുളകും മാത്രം നൽകിയെന്നും പലപ്പോഴും പട്ടിണിക്കിട്ടിരുന്നെന്നും വടിയും കുപ്പിയും ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരകമായി പരുക്കേൽപ്പിച്ചെന്നും…

    ക്രിക്കറ്റ് ടൂര്‍ണമെന്റിന് തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടി ഒരു കോച്ചിനെ കണ്ട് ബഹളം വച്ചു, തെളിഞ്ഞത് ആറോളം പീഡന കേസ് 16 വർഷം കഠിനതടവ്

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ…

    Leave a Reply

    Your email address will not be published. Required fields are marked *