ഉന്തിനും തള്ളിനുമിടെ വസ്ത്രശാലയുടെ ചില്ല് തുളച്ചുകയറി യുവാവ് മരിച്ചു; 2 പേർ കസ്റ്റഡിയിൽ

Spread the love

നേമം ∙ യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഉന്തിലും തള്ളിലും സമീപത്തെ വസ്ത്രശാലയുടെ ചില്ലുതകർന്ന് നെഞ്ചിൽ തുളച്ചുകയറി യുവാവ് മരിച്ചു. കല്ലിയൂർ സ്വദേശി സുരേഷിന്റെ മകൻ ശിവസൂര്യ(18)യാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ നരുവാമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30 മണിയോടെ വെടിവച്ചാൻകോവിൽ–പുന്നമൂട് റോഡിൽ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫിസിനു മുന്നിലാണു സംഭവം.

 

ടർഫിൽ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് തർക്കമുണ്ടായതെന്നു പൊലീസ് പറഞ്ഞു. ബൈക്കുകളിലെത്തിയ നാലംഗ സംഘം ശിവസൂര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയും എതിർവശത്തുള്ള ജയചന്ദ്രികാസ് വസ്ത്രശാലയിലെ ചില്ലു ഗ്ലാസിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു. ചില്ല് തകർന്ന് നെഞ്ചിലും ശരീരത്തിലും തുളച്ചുകയറി രക്തം വാർന്ന നിലയിൽ ആദ്യം ശാന്തിവിള താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസിന്റെ പിടിയിലായി. മറ്റുള്ളവർക്കുവേണ്ടി നരുവാമൂട് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.

  • Related Posts

    ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

    Spread the love

    Spread the loveതിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. കെ കാര്‍ത്തിക്കിന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമനം നല്‍കി. നേരത്തെ തിരുവനന്തപുരം സിറ്റി…

    എസ്ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിർത്താൻ ഉത്തരവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന്റെ കാലത്തു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി, ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്കു പൊലീസിൽ എസ്ഐയായി നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി…

    Leave a Reply

    Your email address will not be published. Required fields are marked *