ഡേറ്റിങ് ആപ്പിൽ ഉപയോഗിച്ചത് കാമുകിയുടെ ചിത്രം, പുരുഷന്മാരുടെ വിശ്വാസം നേടിയെടുത്തു; ലക്ഷങ്ങൾ‌ തട്ടിയ വിദേശി പിടിയിൽ

Spread the love

ന്യൂഡൽഹി ∙ ഡേറ്റിങ് ആപ്പിൽ പെൺകുട്ടിയുടെ വ്യാജ പ്രൊഫൈൽ നിർമിക്കുകയും അതുവഴി പരിചയപ്പെട്ടയാളിൽനിന്നു പണം തട്ടുകയും ചെയ്ത കേസിൽ യുഗാണ്ട സ്വദേശി അറസ്റ്റിൽ. വീസ രേഖകളില്ലാതെ ബുറാഡി മേഖലയിൽ അനധികൃതമായി താമസിക്കുന്ന മൈക്കൽ ഇഗയാണു (38) പിടിയിലായത്.

 

സ്വന്തം കാമുകിയുടെ ചിത്രം ഉപയോഗിച്ചാണു പ്രതി വ്യാജ പ്രൊഫൈൽ ഒരുക്കിയത്. സൗന്ദര്യവർധക ഉൽപന്നങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് പുരുഷന്മാരുടെ വിശ്വാസം നേടിയെടുക്കുന്ന ‘പെൺകുട്ടി’ അസമിൽനിന്നുള്ള അപൂർവ എണ്ണ വാങ്ങുകയും പിന്നീട് വിൽപന നടത്തുകയും ചെയ്യുന്ന ഒരു ലാഭകരമായ ബിസിനസ് ഐഡിയ എന്ന് പറഞ്ഞാണു പണം തട്ടിയത്. ഇത്തരത്തിൽ ഡൽഹി സ്വദേശിയിൽനിന്ന് 1.9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

 

ഇയാളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ്, ആറ് ഡെബിറ്റ് കാർഡുകൾ, 22,500 രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒന്നിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി റജിസ്റ്റർ ചെയ്ത കുറഞ്ഞത് 14 സൈബർ തട്ടിപ്പ് പരാതികളിൽ മൈക്കൽ ഇഗയ്ക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ.

  • Related Posts

    മുടി പിഴുതെടുത്തു, പട്ടിണിക്കിട്ടു, സ്വകാര്യഭാഗങ്ങളിൽ പരുക്കേൽപിച്ചു: ഭർതൃവീട്ടിൽ യുവതിക്കു ക്രൂരപീഡനം

    Spread the love

    Spread the loveഡെറാഡൂൺ ∙ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. കഴിക്കാൻ വല്ലപ്പോഴും പച്ചയരിയും ഉള്ളിയും മുളകും മാത്രം നൽകിയെന്നും പലപ്പോഴും പട്ടിണിക്കിട്ടിരുന്നെന്നും വടിയും കുപ്പിയും ഉപയോഗിച്ച് സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരകമായി പരുക്കേൽപ്പിച്ചെന്നും…

    ക്രിക്കറ്റ് ടൂര്‍ണമെന്റിന് തിരുവനന്തപുരത്ത് എത്തിയ പെൺകുട്ടി ഒരു കോച്ചിനെ കണ്ട് ബഹളം വച്ചു, തെളിഞ്ഞത് ആറോളം പീഡന കേസ് 16 വർഷം കഠിനതടവ്

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതിക്ക് കഠിന തടവും പിഴയും. വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം (40)നെയാണ് 16 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും അതിവേഗ…

    Leave a Reply

    Your email address will not be published. Required fields are marked *