അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരം, മകളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട് പിതാവ്

Spread the love

വരംഗൽ: മകളുടെ ബന്ധം കുടുംബത്തിന് അപമാനമാകുന്നുവെന്ന് ആരോപിച്ച് അവളെ കൊല്ലാൻ കാമുകനോട് ആവശ്യപ്പെട്ട പിതാവ്. പിതാവിന്റെ നിർദേശത്തെ തുടർന്ന് യുവതിയെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. തെലങ്കാനയിലെ ഗോഡാവരിഖനിയിൽ നിന്നുള്ള 33കാരി അങ്കത്തി മാനസയാണ് കൊല്ലപ്പെട്ടത്.

 

ആഗസ്റ്റ് 20ന് ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കിയിൽ നിന്ന് അഴുകിയ നിലയിലുള്ള യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വരംഗലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

 

മാനസയും പ്രതിയായ വിനോദും ബാല്യകാല സുഹൃത്തുക്കളും പ്രണയബന്ധത്തിലുമായിരുന്നു. മാനസ നേരത്തെ രണ്ട് വിവാഹം കഴിച്ചിരുന്നെങ്കിലും രണ്ടും വിവാഹമോചനത്തിൽ അവസാനിച്ചിരുന്നു.

 

ആഗസ്റ്റ് 17ന് കരീംനഗറിലെ വിനോദിന്റെ വാടകമുറിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തി. തന്നെ വിവാഹം കഴിക്കണമെന്ന് മാനസ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിനോദ് മാനസയുടെ പിതാവ് രാജേഷത്തെ വിളിച്ച് വിവരം അറിയിച്ചു.

 

മകളുടെ പെരുമാറ്റം കുടുംബത്തിനും ബന്ധുക്കൾക്കും അപമാനമുണ്ടാക്കുന്നതായി കരുതിയ രാജേഷം, മാനസയുമായി വഴക്കുണ്ടാക്കി അവളെ കൊലപ്പെടുത്താൻ വിനോദിനോട് ആവശ്യപ്പെട്ടെന്നാണ് പൊലീസിന്റെ ആരോപണം.

 

തുടർന്ന് വിനോദ് മാനസയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മൃതദേഹം പൊതിഞ്ഞ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലമായ എൽക്കത്തുരുത്തിയിൽ കാർ ഉപേക്ഷിച്ചു. മൃതദേഹം പിന്നീട് മാറ്റാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു.

 

ആദ്യ ചോദ്യം ചെയ്യലിൽ മാനസയ്ക്ക് മുറിയിൽവെച്ച് അപസ്മാരം വന്ന് മരിച്ചതാണെന്നും ഭയന്നതിനെ തുടർന്ന് മൃതദേഹം മാറ്റിയെന്നുമായിരുന്നു വിനോദിന്റെ മൊഴി. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും പിതാവ് രാജേഷം കൊലപ്പെടുത്താൻ ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

 

സംഭവത്തിൽ വിനോദിനെ അറസ്റ്റ് ചെയ്ത് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. പിതാവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *