തന്ത്രിയുടെ മരുമകനെതിരെ ഹണിട്രാപ് ചമച്ച കേസ്: 6 പേർക്ക് എതിരെ കുറ്റപത്രം

Spread the love

ബെംഗളൂരു ∙ തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകനെതിരെ ഹണിട്രാപ് കേസ് ചമച്ചെന്ന് ആരോപണമുള്ള യുവതി ഉൾപ്പെടെ 6 പേർക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്നു വരുത്തിത്തീർക്കാൻ ഗൂഢാലോചന നടത്തിയെന്നാണു കേസ്. ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരന്റെ മരുമകൻ ടി.എ.അരുണിനെ ഹണിട്രാപിൽ കുടുക്കിയെന്ന കേസിൽ ബെംഗളൂരു സ്വദേശിനി രത്ന, തന്ത്രിയുടെ ജ്യേഷ്ഠൻ ദേവദാസ്, മകൻ ശ്രീരാഗ്, മറ്റൊരു ജ്യേഷ്ഠൻ വേണുഗോപാൽ, ബന്ധു സ്വാമിനാഥൻ, ഇയാളുടെ ഭാര്യ രജിത എന്നിവർക്കെതിരെയാണു കുറ്റപത്രം. മസാജ് പാർലർ ജീവനക്കാരിയാണു രത്ന.

 

ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ബന്ധു കെ.വി.പ്രവീണാണു പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഉണ്ണി ദാമോദരനും മകൾ ഉണ്ണിമായയും പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അരുണിനെ ആസൂത്രിതമായി കുടുക്കിയതാണെന്നു പൊലീസ് കണ്ടെത്തിയത്.

 

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 2 കോടിയുടെ ഇടപാടുകൾ നടന്നതായി ബാനസവാടി പൊലീസ് കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്നായി പിടിച്ചെടുത്തു. രത്നയുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശിയും ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിപ്പുകാരനുമായ ശരത് മേനോൻ, ഇയാളുടെ സഹായി സജിത്ത്, ആലം എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

  • Related Posts

    പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

    Spread the love

    Spread the loveഇൻഡോർ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ ഇക്കഴിഞ്ഞ…

    ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചത് ഏഴുവർഷം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, അറസ്റ്റ്

    Spread the love

    Spread the loveഭോപ്പാൽ∙ ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഇൻഡോർ എയറോ‍‍ഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ പിടിയിലായത്. കഴി‍ഞ്ഞ 7 വർഷമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *