യുട്യൂബർ ‘തംബുരു ക്വീൻഫിഷർ’ വീട്ടിൽ മരിച്ച നിലയിൽ

Spread the love

കൊച്ചി ∙ പരമ്പരാഗത മീൻപിടിത്ത ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരെ നേടിയ മത്സ്യത്തൊഴിലാളിയും ഇൻഫ്ലുവൻസറുമായ വൈക്കം ചേമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശി തംബുരു കെ.കെയെ (36) മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലെ വാടകവീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വൈകീട്ട് അഞ്ചു മണിയോടെ സ്കൂൾ വിട്ടെത്തിയ 13 വയസ്സുള്ള മകളാണ് തംബുരുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു.

 

ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന തംബുരു തനിക്കെതിരെ ഉയർന്ന അപവാദപ്രചാരണങ്ങൾക്കുള്ള മറുപടിയായാണ് സ്വന്തം ഉപജീവനമാർഗമായ ‘കൈകൾ കൊണ്ട് മീൻ തപ്പിക്കിപ്പിടിക്കുന്ന’ പരമ്പരാഗത തൊഴിൽ ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ തീരുമാനിച്ചത്. ‘ക്വീൻ ഫിഷർ’ എന്ന പേരിൽ തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ച ആദ്യ മീൻപിടിത്ത വീഡിയോ തന്നെ 90 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. പിന്നാലെ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തംബുരുവിന് വലിയ ആരാധകവൃന്ദവുമുണ്ടായി.

 

തലമുറകളായി കുടുംബത്തിലുള്ള പരമ്പരാഗത മീൻപിടിത്ത രീതിയാണ് തംബുരു സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുന്നിൽ എത്തിച്ചത്. പത്താം ക്ലാസ് പഠനത്തിന് ശേഷം അമ്മയോടൊപ്പം മീൻപിടിത്തത്തിലേക്കിറങ്ങിയ തംബുരു ഈ വരുമാനം കൊണ്ടാണ് തന്റെ ഇളയ സഹോദരങ്ങളുടെ പഠനം പൂർത്തിയാക്കിയത്. തൊഴിലുറപ്പ് ജോലികളും ഡ്രൈവിങ് സ്കൂളിലെയും വസ്ത്ര നിർമാണ യൂണിറ്റിലെയും ജോലികളും ചെയ്യുന്നതിനൊപ്പം തന്നെ തംബുരു പരമ്പരാഗത രീതിയിൽ മീൻപിടിത്തവും തുടർന്നുപോന്നു. വേലിയേറ്റ സമയങ്ങളിൽ വഞ്ചികളിൽ കായലിലേക്കിറങ്ങി വലയോ ചൂണ്ടയോ ഉപയോഗിക്കാതെ ചെളിയിലും കല്ലിടുക്കുകളിലും കൈകൾ കൊണ്ട് തിരഞ്ഞ് മീൻപിടിക്കുന്ന അപൂർവ രീതിയാണ് തംബുരുവും കുടുംബവും അവതരിപ്പിച്ചിരുന്നത്.

 

തംബുരുവിന്റെ മരണത്തിന് കാരണം ഓൺലൈൻ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സുഹൃത്തിന്റെ മാനസിക പീഡനമാണെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച ഇയാൾ തംബുരുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുകയും വിഡിയോകൾ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മാനസിക പീഡനം മൂലം തംബുരുവിന് അടുത്തിടെ ചികിത്സ തേടേണ്ടി വന്നിരുന്നതായും ബന്ധുക്കൾ പറയുന്നു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്

    Spread the love

    Spread the loveതിരുവനന്തപുരം ∙ സ്വകാര്യ സ്‌കൂളിൽ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എസ്എഫ്ഐ നേതാവിന്റെ ശ്രമം കേരള സർവകലാശാല തടഞ്ഞു. എസ്എഫ്ഐ നേതാവ് അൽ അമീന്റെ പ്രവേശനം റദ്ദാക്കാൻ വിസി മോഹനൻ കുന്നുമ്മൽ അധ്യക്ഷനായ അഡ്‌മിഷൻ…

    അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

    Spread the love

    Spread the loveകൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തു. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് നടത്തിയ തിരച്ചലിൽ ആണ്…

    Leave a Reply

    Your email address will not be published. Required fields are marked *