നിപ മരുന്ന് ഇന്ന് എത്തും; ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമെത്തുക രണ്ട് തരം പ്രതിരോധ മരുന്നുകള്‍

Spread the love

കോഴിക്കോട്: നിപ പ്രതിരോധ മരുന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിമാനമാര്‍ഗമാണ് മരുന്നത് എത്തിക്കുക. രണ്ട് തരം മരുന്നകള്‍ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

അതേസമയം, നിപ നിരീക്ഷണത്തിനായി ജൂണ്‍ 12-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.

 

സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. ഇതോടെ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 4 പേരും ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 14 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ 82 പേരും ഉള്‍പ്പെടെ നിലവില്‍ 100 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

 

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 35 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സര്‍വ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദര്‍ശനം പൂര്‍ത്തിയായി.

 

രോഗബാധിതന്‍ നിലവില്‍ മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 48 മണിക്കൂര്‍ കഴിഞ്ഞ് മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കുന്നതായിരിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

 

പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ 13 പേരെ ഉള്‍പ്പെടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ള 100 പേരെയും കണ്ട്രോള്‍ റൂമില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെടുകയുണ്ടായി. സംശയ നിവാരണത്തിനായി പൊതുജനങ്ങളുടെ 30 ഫോണ്‍ കോളുകള്‍ ഇന്ന് കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. ഇതുവരെ ഇത്തരത്തിലുള്ള 80 കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്.

 

ഇന്ന് ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 76 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

  • Related Posts

    അനാവശ്യ തർക്കം, റോഡിൽ പൊലിഞ്ഞത് ഏഴ് പ്രവാസി ജീവനുകൾ; മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക്

    Spread the love

    Spread the loveദുബായ് ∙ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ബാക്കി 4 പേരുടെ മൃതദേഹം കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോയി. 2 തെലുങ്കാന, ഒരു ന്യൂഡൽഹി സ്വദേശികളുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊണ്ടുപോയത്. 3 ഇന്ത്യക്കാരുടെ…

    കാടിറങ്ങുന്ന വന്യജീവികൾ; തകരുന്ന കാർഷികമേഖലയും പൊലിയുന്ന മനുഷ്യജീവനും

    Spread the love

    Spread the loveഭക്ഷണത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷമാണ് വനംവകുപ്പ് കഴിഞ്ഞ കുറെവർഷങ്ങളായി അനുഭവിക്കുന്ന തലവേദന. ഈ സംഘർഷം തടയാനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമെന്നു പറയാനാകില്ല. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം. പതിറ്റാണ്ടുകളായി അശാസ്ത്രീയമായ…

    Leave a Reply

    Your email address will not be published. Required fields are marked *