ഫീസ് വാങ്ങി, പ്രിന്റഡ് ആര്‍സി നല്‍കിയില്ല; 245 രൂപയുടെ സ്ഥാനത്ത്‌ എംവിഡി ഒടുക്കേണ്ടത് 13,000 രൂപ!

Spread the love

മലപ്പുറം: പ്രിന്റഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) നല്‍കുന്നതിനായി ഫീസ് ഈടാക്കിയിട്ടും രേഖ കൈമാറാത്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് തിരിച്ചടി. പരാതിക്കാരനില്‍ നിന്ന് ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശിയും ‘ആക്ഷന്‍’ സംഘടനയുടെ പ്രസിഡന്റുമായ അത്മേശന്‍ പാച്ചാട്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനവീഴ്ച ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചത്. 2025 ഫെബ്രുവരി 14ന് ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും പ്രിന്റഡ് ആര്‍സി തപാല്‍ മുഖേന ലഭിക്കുന്നതിനുമായി കൊണ്ടോട്ടി സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ച പരാതിക്കാരന്‍ ഇതിനായി 245 രൂപ ഫീസ് അടച്ചിരുന്നു.

 

എന്നാല്‍ ആര്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍, മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍സി സംവിധാനം നിലവില്‍ വന്നതിനാല്‍ പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് ഡിജിറ്റല്‍ ആര്‍സി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പ്രിന്റഡ് ആര്‍സി നല്‍കാത്ത സാഹചര്യത്തില്‍ ഇതിനായി ഈടാക്കിയ 245 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ല.

 

തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചു. ഹര്‍ജി പരിശോധിച്ച കമ്മിഷന്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് സേവനവീഴ്ച ഉണ്ടായതായി കണ്ടെത്തി. പ്രിന്റഡ് ആര്‍സിക്കായി ഈടാക്കിയ 245 രൂപ പരാതിക്കാരന് തിരികെ നല്‍കാനും മാനസിക പ്രയാസം നേരിട്ടതിനുള്ള നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 3,000 രൂപയും നല്‍കാനാണ് കമ്മിഷന്‍ ഉത്തരവിട്ടത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *