കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

മനാമ: ലൈസൻസില്ലാതെ റെസ്റ്റോറന്റ് നടത്തുകയും കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിൽപന നടത്തിയ റസ്റ്റാറന്റ് ഉടമയ്ക്ക് ശിക്ഷ വിധിച്ചു ബഹ്‌റൈൻ കോടതി. മൂന്ന് വർഷം തടവും 7,200 ദിനാർ പിഴയുമാണ് ശിക്ഷയായി വിധിച്ചത്.

 

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും സാധനങ്ങളും വിൽപന നടത്തുക, വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടൽ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

 

പ്രതിയുടെ സ്ഥാപനത്തിലെ ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചു വീട്ടിൽ വെച്ച് ഭക്ഷണം പാകം ചെയ്യുകയും പിന്നീട് റസ്റ്റാറന്റിൽ ഈ ഭക്ഷണം വിൽപന നടത്തുകയും ചെയ്യുന്നു എന്നായിരുന്നു ജീവനക്കാരന്റെ മൊഴി. വിവരം നൽകിയ ജീവനക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.

 

പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുകയും കാലാവധി കഴിഞ്ഞതായ ഭക്ഷ്യ വസ്തുക്കൾ വൻ തോതിൽ ഇവിടെ നിന്ന് കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയായിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചത്.

  • Related Posts

    പതിനാറുകാരനെ കൊന്ന് മാംസം കഴിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

    Spread the love

    Spread the loveഇൻഡോർ: മധ്യപ്രദേശിൽ 16 കാരനെ കൊലപ്പെടുത്തി മാംസം കഴിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ദാമോഹിലെ സുമന്ന ഗ്രാമത്തിലെ ഗുഡ്ഡ പട്ടേലാണ് (46) ഭരത് വിശ്വകർമ്മയെ (16) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഭാര്യയെ കൊന്ന കേസിൽ പ്രതിയായ ഗുഡ്ഡ പട്ടേൽ ഇക്കഴിഞ്ഞ…

    ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചത് ഏഴുവർഷം; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്, അറസ്റ്റ്

    Spread the love

    Spread the loveഭോപ്പാൽ∙ ഇൻഡോറിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഇൻഡോർ എയറോ‍‍ഡ്രോം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മാധവാണ് ഭാര്യ സുമിത്ര ചൗഹാന്റെ കൊലപാതകത്തിൽ പിടിയിലായത്. കഴി‍ഞ്ഞ 7 വർഷമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും…

    Leave a Reply

    Your email address will not be published. Required fields are marked *