മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം- എസ്ഡിപിഐ

Spread the love

 

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളിൽ തുണിക്കഷ്ണം മറന്നുവെച്ച സംഭവം അതീവ ഗുരുതരമാണെന്നും ഇതിന് ഉത്തരവാദികളായ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ഉടൻ അന്വേഷണ വിധേയമാക്കി കർശന നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 21 വയസ്സുള്ള യുവതി മാസങ്ങളോളം കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വേദനയും അനുഭവിക്കേണ്ടിവന്ന സാഹചര്യം അത്യന്തം ഗൗരവകരമാണ്. ചികിത്സാ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കാതിരുന്നതും ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരിയായി പരിശോധിച്ച് പുറത്തെടുക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായതെന്ന് പാർട്ടി ആരോപിച്ചു.

​സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് പോലുള്ള പ്രധാന ആരോഗ്യസ്ഥാപനങ്ങളിൽ തന്നെ ഇത്തരത്തിലുള്ള ഗുരുതര അനാസ്ഥ സംഭവിക്കുന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും യുവതിക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ തുടർചികിത്സയും സർക്കാർ അടിയന്തരമായി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രികളിൽ കർശന നിരീക്ഷണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പാക്കണമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

​മണ്ഡലം പ്രസിഡന്റ് വി സുലൈമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി. കെ, ട്രഷറർ ഷുഹൈബ്, കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി, സാദിഖ് വി, സുമയ്യ പി കെ, ഖദീജ ടി എന്നിവർ സംസാരിച്ചു.

 

  • Related Posts

    ‘നിരന്തരമായ പീഡനം’: യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കുടുംബം,സംഭവം വയനാട്ടിൽ

    Spread the love

    Spread the loveമാനന്തവാടി ∙ എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കൽ…

    ബദൽ മാർഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

    Spread the love

    Spread the loveകോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ…

    Leave a Reply

    Your email address will not be published. Required fields are marked *