പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ

Spread the love

തിരുവനന്തപുരം: പ്രതിപക്ഷത്തിരിക്കുമ്പോൾ എൽഡിഎഫ് സർക്കാരിന്റെ പൊതുകടമെടുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച യുഡിഎഫ്, അധികാരത്തിലെത്തിയിട്ടും കടമെടുപ്പിൽ കുറവ് വരുത്തിയില്ല. ഭരണത്തിലേറി കേവലം രണ്ട് മാസത്തിനിടെ 10,400 കോടി രൂപയാണ് സർക്കാർ പൊതുവിപണിയിൽ നിന്ന് വായ്പയെടുത്തത്. പത്ത് വർഷത്തെ ഇടത് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വർദ്ധിച്ചുവെന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. അധികാരമേറ്റ ശേഷം പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിലും ഈ ആശങ്ക പ്രകടമാക്കിയിരുന്നു. എന്നാൽ, പ്രായോഗിക തലത്തിൽ അതേ കടമെടുപ്പ് രീതി തന്നെയാണ് സർക്കാരും പിന്തുടരുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

അഞ്ച് തവണകളായി 10,400 കോടി; അനുവദിച്ച പരിധിയുടെ പകുതിയോളം കഴിഞ്ഞു

മേയ് 26-നാണ് പുതിയ സർക്കാർ ആദ്യമായി പൊതുവിപണിയിൽ നിന്ന് കടമെടുത്തത്. തുടർന്ന് ജൂലൈ 21-ന് എടുത്ത 2,200 കോടി രൂപ ഉൾപ്പെടെ അഞ്ച് തവണകളായാണ് മൊത്തം 10,400 കോടി രൂപ സംസ്ഥാനം വായ്പയെടുത്തത്.

 

നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ സംസ്ഥാനത്തിന് കടമെടുക്കാവുന്ന ആകെ പരിധി 23,000 കോടി രൂപയാണ്. അതായത്, ഡിസംബർ വരെയുള്ള കാലയളവിലേക്ക് കേന്ദ്രം അനുവദിച്ച തുകയുടെ പകുതിയോളം കേവലം രണ്ട് മാസം കൊണ്ട് സർക്കാർ വായ്പയെടുത്തു കഴിഞ്ഞു.

 

ക്ഷേമപദ്ധതികളും ഓണക്കാല ചെലവുകളും; കടമെടുപ്പ് ഇനിയും ഉയർന്നേക്കും

സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തുടർച്ചയായി കടമെടുക്കുന്നതെന്നാണ് പറയപ്പെടുന്നത്. പ്രിയദർശിനി സൗജന്യ ബസ് യാത്ര ഉൾപ്പെടെ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയത് സർക്കാരിന്റെ ദൈനംദി ചെലവുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഓണം പ്രമാണിച്ചുള്ള ബോണസ്, ക്ഷേമ പെൻഷനുകൾ, മറ്റ് ഉത്സവകാല ചെലവുകൾ എന്നിവയ്ക്കായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അതിനാൽ തന്നെ കടമെടുപ്പിൻറെ ഗ്രാഫ് ഇനിയും ഉയരാനാണ് സാധ്യത.

  • Related Posts

    പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

    Spread the love

    Spread the love  കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളോട് വീട് ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശിച്ചു. അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുൽപ്പാറയിലെ കുടുംബങ്ങൾക്ക് വില്ലേജ്…

    ഇൻസ്റ്റഗ്രാമിൽ നിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്തു, മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതിക്ക് ജാമ്യം, പ്രതിഷേധിച്ച് വിദ്യാർഥികൾ

    Spread the love

    Spread the loveതിരുവനന്തപുരം ∙ മെഡിക്കൽ കോളജിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥ ആണെന്ന് ആരോപിച്ച് പ്രതിഷേധം. നൂറോളം വിദ്യാർഥികളാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാത്രി…

    Leave a Reply

    Your email address will not be published. Required fields are marked *