കൽപ്പറ്റ : വയനാട് ജില്ലയിൽ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 23 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നായി 324 കുടുംബങ്ങളിലെ 1068 പേരെയാണ് നിലവിൽ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.
ക്യാമ്പുകളിൽ കഴിയുന്നവരിൽ 379 പുരുഷന്മാരും 407 സ്ത്രീകളും 246 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 32 വയോധികർക്കും മൂന്ന് ഗർഭിണികൾക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഒരാൾക്കും പ്രത്യേക പരിരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത് വൈത്തിരി താലൂക്കിലാണ് – 14 എണ്ണം. മാനന്തവാടി താലൂക്കിൽ ആറും സുൽത്താൻ ബത്തേരിയിൽ മൂന്നും ക്യാമ്പുകൾ വീതമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
താലൂക്ക് അടിസ്ഥാനത്തിലുള്ള ക്യാമ്പുകൾ:
വൈത്തിരി താലൂക്ക്: കാപ്പുവയൽ ജി.എൽ.പി സ്കൂൾ, സുഗന്ധഗിരി ഗവ. യു.പി സ്കൂൾ, മുട്ടിൽ
ഡബ്ല്യു.എം.ഒ കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ ഓർഫനേജ് യു.പി സ്കൂൾ, ചുണ്ടേൽ എച്ച്.ഐ.എം സ്കൂൾ, ഇടിയംവയൽ കമ്മ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തരിയോട് ഗവ. ഹൈസ്കൂൾ, മുണ്ടേരി ജി.വി.എച്ച്.എസ് സ്കൂൾ, അച്ചൂരാനം എൽ.പി സ്കൂൾ, തെക്കുംതറ എ.യു.പി സ്കൂൾ, കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പള്ളിക്കുന്ന് ഗവ. യു.പി സ്കൂൾ, പരിയാരം ഗവ. ഹൈസ്കൂൾ.
മാനന്തവാടി താലൂക്ക്: പുളിഞ്ഞാൽ സ്കൂൾ, മക്കിയാട് ഹോളി ഫെയ്‌സ് സ്കൂൾ, പേരിയ ജി.യു.പി സ്കൂൾ, തലപ്പുഴ ഗവ. യു.പി സ്കൂൾ, കൈതകൊല്ലി ഗവ. യു.പി സ്കൂൾ, കുഞ്ഞോം എ.യു.പി സ്കൂൾ.
സുൽത്താൻ ബത്തേരി താലൂക്ക്: ശ്രേയസ് ബത്തേരി, കല്ലിങ്കര ജി.യു.പി സ്കൂൾ, നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റുന്നത് തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.







