തിയറ്ററിലെ ദൃശ്യങ്ങൾ ചോർത്തിയത് ജീവനക്കാരോ? ഐപി അഡ്രസുകൾ തേടി അന്വേഷണസംഘം, ദൃശ്യങ്ങള്‍ കണ്ടവരും കുടുങ്ങും

Spread the love

തിരുവനന്തപുരം ∙ തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടവരും കുടുങ്ങും. തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന് അശ്ലീല സൈറ്റുകളില്‍ എത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പൊലീസ്. ഇത്തരം ദൃശ്യങ്ങള്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത ശേഷം ലിങ്കുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. പണം നല്‍കി കാണാന്‍ കഴിയുന്ന തരത്തിലാണ് ഇവ പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് അപ്‌ലോഡ് ചെയ്ത ഒരു സൈറ്റ് കേന്ദ്രീകരിച്ചാണ് സൈബര്‍ പൊലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

 

ദൃശ്യങ്ങള്‍ വില്‍പനയ്ക്ക് എത്തിച്ചവരുടെ ഐപി അഡ്രസുകളും പണം നല്‍കി ഇതു വാങ്ങി കണ്ടവരുടെ ഐപി വിലാസവും പൊലീസ് ശേഖരിച്ചുകഴിഞ്ഞു. ദൃശ്യങ്ങള്‍ ആദ്യമായി അപ്‌ലോഡ് ചെയ്തവരുടെ ഐപി അഡ്രസ് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ തിയറ്റുകളില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നത് എങ്ങനെ എന്നതു സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ആരെങ്കിലും ഹാക്ക് ചെയ്തിരിക്കാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കെഎസ്എഫ്ഡിസി ജീവനക്കാര്‍ ദൃശ്യങ്ങള്‍ പണം വാങ്ങി ചോര്‍ത്തി നല്‍കിയോ എന്നതിലും അന്വേഷണമുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നതിനു പിന്നാലെ തിയറ്ററുകളിലെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്ലൗഡ് സ്‌റ്റോറേജ് സംവിധാനത്തിന്റെ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ മാറ്റി. സിസിടിവികള്‍ അറ്റകുറ്റപ്പണികള്‍ക്കു നല്‍കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

  • Related Posts

    കെ ഫോൺ: സ്വപ്‌നപദ്ധതിയെ സംസ്ഥാന സർക്കാരിനും വേണ്ട, കോടികളുടെ ‘ഹോട്‍സ്പോട്ട്’ കരാറിൽ കടുംവെട്ട്

    Spread the love

    Spread the loveതിരുവനന്തപുരം • സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ…

    അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.   പെരുന്നാൾ…

    Leave a Reply

    Your email address will not be published. Required fields are marked *