ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലി തർക്കം: സഹതാമസക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി 25 വർഷത്തിനു ശേഷം പിടിയില്‍

Spread the love

ന്യൂഡൽഹി ∙ ഭക്ഷണച്ചെലവ് പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം കടുത്തതോടെ സഹതാമസക്കാരനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഒളിവിൽപോയ പ്രതിയെ 25 വർഷങ്ങൾക്കു ശേഷം പിടികൂടി. 2000 ഫെബ്രുവരി 6നു വടക്കൻ ഡൽഹിയിലെ രൂപ് നഗറിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയായ സതീഷ് യാദവിനെ (50) ബിഹാറിലെ ദർഭംഗ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽനിന്നാണു പിടികൂടിയത്. പ്രതിക്കൊപ്പം താമസിച്ചിരുന്ന സാജൻ സിങ്ങാണ് (24) കൊല്ലപ്പെട്ടത്.

 

ഭക്ഷണച്ചെലവിനെച്ചൊല്ലി സാജനും സതീഷും വഴക്കിട്ടിരുന്നെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. പ്രതികാരം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ സതീഷിനെ സാജൻ അടിച്ചതായും പറഞ്ഞിരുന്നു. പിറ്റേന്നു രാവിലെ സാജനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, സതീഷിനെ കാണാതാകുകയും ചെയ്തു.

 

പിന്നീട് കൊൽക്കത്ത, അസം, ബിഹാറിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാറിമാറിത്താമസിച്ച പ്രതി വർഷങ്ങൾക്കു ശേഷം കേസ് ഒതുങ്ങിയെന്നു കരുതി നാട്ടിൽ തിരിച്ചെത്തിയതായിരുന്നെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ പിടിയിലായ സതീഷ്, സാജനെ അന്നു കോടാലികൊണ്ട് ആക്രമിച്ചതായി സമ്മതിച്ചിട്ടുണ്ട്.

  • Related Posts

    ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി ∙ മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തിയതായി‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍…

    രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്

    Spread the love

    Spread the loveബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *