മോഷണത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്ന് വീണ്ടും മോഷ്ടിച്ച് നാലംഗ സംഘം, ഒടുവിൽ അറസ്റ്റ്

Spread the love

ബെംഗളൂരു ∙ മോഷ്ടിച്ച സാധനങ്ങൾ കള്ളനിൽ നിന്നും കൈക്കലാക്കി നാലംഗ സംഘം. ബെംഗളൂരുവിൽ തുടർച്ചയായി മൂന്നു വീടുകളിൽ കയറി 90 ഗ്രാം സ്വർണവും 1.75 ലക്ഷം രൂപയും മോഷ്ടിച്ച കള്ളനിൽ നിന്ന് മിനിറ്റുകൾക്കകമാണ് നാലംഗ സംഘം ഇതെല്ലാം കൈക്കലാക്കിയത്. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂർ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് വിചിത്രമായ ഈ സംഭവം.

 

മോഷണമുതലുമായി പോവുമ്പോഴാണ് മോഷ്ടാവിനെ നാലുപേർ തടഞ്ഞുനിർത്തി മർദിക്കാൻ തുടങ്ങിയത്. ശേഷം സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും കടന്നുകളയുകയും ചെയ്യുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം മോഷ്‍ടാവ് മോഷണമുതലിൽ പെടുന്ന ഒരു സ്വർണമാല വിൽക്കാൻ ശ്രമിക്കുമ്പോൾ ഇയാൾ പൊലീസിന്റെ പിടിയിലായി.

 

വിശദമായ ചോദ്യം ചെയ്യലിൽ, സ്വർണമാല മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിക്കുകയും ഉണ്ടായ സംഭവങ്ങൾ പറയുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാലംഗ സംഘത്തെ പിടികൂടി. ഇവരിൽ നിന്ന് 447 ഗ്രാം സ്വർണവും 28,000 രൂപയും ഇരുചക്ര വാഹനവും കണ്ടെടുത്തു. കണ്ടെടുത്ത സാധനങ്ങൾക്ക് ആകെ 70 ലക്ഷം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ശ്മശാനത്തിന് സമീപം കവർച്ച നടത്തിയ മോഷ്ടാവുമായി സംഘത്തിന് ബന്ധമില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

  • Related Posts

    ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി ∙ മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തിയതായി‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍…

    രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്

    Spread the love

    Spread the loveബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *