പമ്പിൽനിന്ന് പെട്രോൾ കവിഞ്ഞൊഴുകി തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിൽ; തീ ആളിക്കത്തി 3 പേർക്ക് ഗുരുതര പരുക്ക്

Spread the love

കല്ലമ്പലം∙ പെട്രോൾ പമ്പിൽ നിന്നു കവിഞ്ഞൊഴുകിയ ഇന്ധനം തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിലെത്തി; ഇതു നീക്കം ചെയ്യാനെത്തിയ 2 തൊഴിലാളികൾ ഉൾപ്പെടെ 3 പേർക്ക് തീ പടർന്ന് ഗുരുതര പൊള്ളലേറ്റു. കിണറ്റിലേക്ക് മെഴുകുതിരി കെട്ടിയിറക്കിയതിനെ തുടർന്നാണ് തീ ആളിക്കത്തിയത്. കല്ലമ്പലം ജംക്‌ഷനിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തെ പുരയിടത്തിൽ 2ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം.

 

കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന രാകേഷ്, ആലുംമൂട് കുതിരത്തടം പൊയ്കവിള വീട്ടിൽ വിനീത്, കല്ലമ്പലം സ്വദേശി സുനു എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരപൊള്ളലേറ്റ രാകേഷിനെയും വിനീതിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. സുനുവിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികളായ സുനുവിനും വിനീതിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്.

 

ഓണത്തിനു മുൻപ് പമ്പിൽ ഇന്ധനം നിറച്ചതിലുണ്ടായ ഗുരുതരപിഴവാണ് അപകടകാരണമായത്. നിറഞ്ഞിരുന്ന ഡീസൽ ടാങ്കിൽ പെട്രോൾ ഒഴിച്ചതിനെ തുടർന്ന് ഭൂഗർഭ ടാങ്ക് കവിഞ്ഞൊഴുകിയ ഇന്ധനം കിണറ്റിലെത്തി. കെട്ടിട ഉടമ പരാതിപ്പെട്ടതിനെ തുടർന്ന് പമ്പ് ഉടമ തൊഴിലാളികളെ എത്തിച്ച് കിണർ വൃത്തിയാക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. വെള്ളം പമ്പ് ചെയ്തു കളഞ്ഞതിനു ശേഷം ഓക്സിജൻ നില അറിയാൻ മെഴുകുതിരി കത്തിച്ച് ഇറക്കുകയായിരുന്നു. ബാഷ്പീകരിക്കപ്പെട്ട് വാതകരൂപത്തിൽ നിറഞ്ഞു നിന്ന പെട്രോൾ ഇതോടെ ആളിക്കത്തി. കിണറിനു പുറത്തു നിന്ന മൂന്നുപേരുടെയും വയറിലും മുഖത്തും പൊള്ളലേറ്റു. പമ്പിൽ ഇന്ധനമെത്തിച്ച ഇന്ത്യൻ ഓയിൽ കോർപറേഷൻ ടാങ്കറിന്റെ ഡ്രൈവർ ഡീസൽ ടാങ്കിലേക്ക് പെട്രോൾ നിറച്ചതാണ് അപകടമുണ്ടാക്കിയതെന്നും ഇതിലൂടെ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പമ്പ് ഉടമ പറഞ്ഞു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *