ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടായ യുവാവിന് ചികിത്സ കിട്ടാതെ മരണം

Spread the love

മുംബൈ∙ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരൻ ചികിത്സ കിട്ടാത്തതിനെ തുടർന്നു മരിച്ചു. സീവുഡ്സ് എൻആർഐ സ്വദേശി ഹർഷ് പട്ടേലിന്റെ മരണത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നു വലിയ വീഴ്ച സംഭവിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു.

 

കഴിഞ്ഞദിവസം ചെമ്പൂരിൽനിന്നു പൻവേലിലേക്കു ലോക്കലിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ഉടൻ വാശി സ്റ്റേഷനിൽ ഇറക്കുകയും അവിടത്തെ ആംബുലൻസിൽ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ, ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. കുറച്ചുനേരം കാത്തിട്ടും ‍‍ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പിൽ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

സ്ട്രെച്ചർ, വീൽചെയർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സിപിആർ പരിശീലനം ലഭിച്ച റെയിൽവേ ഉദ്യോഗസ്ഥർ എന്നിവയൊന്നും വാശി സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അടിയന്തര പരിചരണവും ചികിത്സയും ലഭിക്കാതെയാണു ഹർഷ് പട്ടേൽ മരിച്ചതെന്നും സഹോദരി അമിക ആരോപിച്ചു.

  • Related Posts

    ആശ്വാസമായി ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; അറിയാം ഞായറാഴ്ചയിലെ വിമാനസര്‍വീസുകള്‍

    Spread the love

    Spread the loveന്യൂഡല്‍ഹി ∙ മാര്‍ച്ച് ഒന്നു മുതല്‍ 7 വരെ 52,000 പേര്‍ വിവിധ വിമാനസര്‍വീസുകള്‍ ഉപയോഗിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തിയതായി‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 32,107 പേര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍…

    രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണമില്ല; ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്ന് യുവാവ്

    Spread the love

    Spread the loveബെംഗളൂരു∙ രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന് യുവാവ്. ചിക്കമംഗളൂരുവിലെ ബിരൂരിലെ ഷാഫിയാണ് സുഹൃത്ത് പുട്ടരാജുവിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19നായിരുന്നു സംഭവം. ഒരു ധനകാര്യ സ്ഥാപനം നടത്തുന്ന…

    Leave a Reply

    Your email address will not be published. Required fields are marked *