ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; ട്രെയിനിൽ വച്ച് ഹൃദയാഘാതം ഉണ്ടായ യുവാവിന് ചികിത്സ കിട്ടാതെ മരണം

Spread the love

മുംബൈ∙ ലോക്കൽ ട്രെയിൻ യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 25 വയസ്സുകാരൻ ചികിത്സ കിട്ടാത്തതിനെ തുടർന്നു മരിച്ചു. സീവുഡ്സ് എൻആർഐ സ്വദേശി ഹർഷ് പട്ടേലിന്റെ മരണത്തിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്നു വലിയ വീഴ്ച സംഭവിച്ചെന്നു ബന്ധുക്കൾ ആരോപിച്ചു.

 

കഴിഞ്ഞദിവസം ചെമ്പൂരിൽനിന്നു പൻവേലിലേക്കു ലോക്കലിൽ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ ഉടൻ വാശി സ്റ്റേഷനിൽ ഇറക്കുകയും അവിടത്തെ ആംബുലൻസിൽ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ, ആംബുലൻസ് ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയിരിക്കുകയായിരുന്നു. കുറച്ചുനേരം കാത്തിട്ടും ‍‍ഡ്രൈവറെ കാണാതായതോടെ മറ്റൊരു ജീപ്പിൽ യുവാവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

സ്ട്രെച്ചർ, വീൽചെയർ, ഫസ്റ്റ് എയ്ഡ് ബോക്സ്, സിപിആർ പരിശീലനം ലഭിച്ച റെയിൽവേ ഉദ്യോഗസ്ഥർ എന്നിവയൊന്നും വാശി സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും അടിയന്തര പരിചരണവും ചികിത്സയും ലഭിക്കാതെയാണു ഹർഷ് പട്ടേൽ മരിച്ചതെന്നും സഹോദരി അമിക ആരോപിച്ചു.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *