കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കണം; 6.5 ലക്ഷം രൂപയുടെ ടാപ്പുകള്‍ മോഷ്ടിച്ച് ആണ്‍കുട്ടികള്‍; 12 മണിക്കൂറില്‍ പൊക്കി പൊലീസ്

Spread the love

നാഗ്പൂര്‍: ‘പ്രണയത്തിലും യുദ്ധത്തിലും എന്തും ന്യായമാണ്’ എന്നാണ് പഴഞ്ചൊല്ല. അത് അന്വര്‍ഥമാക്കുന്നതാണ് നാഗ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ നടത്തിയ മോഷണം. അവര്‍ തങ്ങളുടെ കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ സമ്മാനിക്കാനായി 6.5 ലക്ഷം രൂപ വിലമതിക്കുന്ന ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകളാണ് മോഷ്ടിച്ചത്. എന്നാല്‍, ലക്ഷങ്ങള്‍ വിലയുള്ള ഈ ടാപ്പുകള്‍ വെറും 20,000 രൂപയ്ക്കാണ് ഇവര്‍ പ്രദേശത്തെ ആക്രി വ്യാപാരിക്ക് വിറ്റത്.

 

കാമുകിമാര്‍ക്ക് ഐഫോണുകള്‍ സമ്മാനമായി നല്‍കണമെന്ന ഏറെനാള്‍ നീണ്ട ആഗ്രഹത്തിനൊടുവിലാണ് ആണ്‍കുട്ടികള്‍ വെയര്‍ഹൗസ് കേന്ദ്രീകരിച്ച് വന്‍ കൊള്ള നടത്തുകയും വിലകൂടിയ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തത്. ‘രാഹുല്‍ സെറാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വെയര്‍ഹൗസിന്റെ ഉടമ രാഹുല്‍ ജയ്ചന്ദ് ബത്ര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണം വിവരം പുറത്തറിയുന്നത്.

 

കാമുകിമാര്‍ക്ക് ഐഫോണുകള്‍ സമ്മാനമായി നല്‍കണമെന്ന ഏറെനാള്‍ നീണ്ട ആഗ്രഹത്തിനൊടുവിലാണ് ആണ്‍കുട്ടികള്‍ വെയര്‍ഹൗസ് കേന്ദ്രീകരിച്ച് വന്‍ കൊള്ള നടത്തുകയും വിലകൂടിയ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തത്. ‘രാഹുല്‍ സെറാമിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന വെയര്‍ഹൗസിന്റെ ഉടമ രാഹുല്‍ ജയ്ചന്ദ് ബത്ര പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മോഷണം വിവരം പുറത്തറിയുന്നത്.

 

ബത്രയുടെ പരാതി പ്രകാരം, മെയ് 27, 28 തീയതികളില്‍ രാത്രി അജ്ഞാതരായ കള്ളന്മാര്‍ വെയര്‍ഹൗസിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ ഇളക്കിമാറ്റി ഉള്ളില്‍ കടന്നെന്നും അവിടെ നിന്ന് 6.5 ലക്ഷം രൂപ വിലവരുന്ന ലക്ഷ്വറി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചു. അവര്‍ സംഭവസ്ഥലത്തെയും പരിസരപ്രദേശങ്ങളിലെയും 35ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കെണിയൊരുക്കി പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

പിടിയിലായ മൂന്ന് പേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കാമുകിമാര്‍ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കാനാണ് മോഷണം നടത്തിയതെന്ന് ആണ്‍കുട്ടികള്‍ സമ്മതിച്ചു. ലക്ഷങ്ങള്‍ വിലവരുന്ന ഈ ലക്ഷ്വറി ഡിസൈനര്‍ ടാപ്പുകള്‍ വെറും 20,000 രൂപയ്ക്കാണ് വിറ്റതെന്നും കുട്ടികള്‍ വെളിപ്പെടുത്തി. വെറും പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായെന്ന് കലാംന സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലമതിക്കുന്ന ലക്ഷ്വറി സാനിറ്ററി സാധനങ്ങള്‍ വീണ്ടെടുത്തിട്ടുണ്ടെന്നും തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *