അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ; കുവൈത്തില്‍ മുന്നറിയിപ്പ്

Spread the love

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ. അമിതവേഗത ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് പരിശോധന ശക്തമാക്കി. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും ഹൈവേകളിലും ട്രാഫിക് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

 

പിഴ ചുമത്തുന്നതിനപ്പുറം, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിലക്കു നിര്‍ത്താനുമാണ് ഈ ക്യാംപയ്നിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

നിയമലംഘകര്‍ സ്വദേശികളാണെങ്കില്‍ അവരെ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെയ്ക്കുകയും, പ്രവാസികളാണെങ്കില്‍ അവരെ രാജ്യത്തുനിന്ന് നാടുകടത്തുകയുമാണ് ചെയ്യുക. വാഹനം നിയന്ത്രണം വിടാനും ഗുരുതരമായ പരിക്കുകള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുന്ന വലിയ അപകടങ്ങളിലേക്ക് നയിക്കാനും സാധ്യതയുള്ളതിനാല്‍, അമിതവേഗത ഏറ്റവും അപകടകരമായ നിയമലംഘനമായാണ് ട്രാഫിക് വിഭാഗം കണക്കാക്കുന്നത്.

  • Related Posts

    അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്, 19 വര്‍ഷത്തിനിപ്പുറം കലാശപ്പോരില്‍ എതിരാളി! വിധി എഴുതിയ മാന്ത്രിക ഫോട്ടോ

    Spread the love

    Spread the loveന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിന്റെ കളിമുറ്റങ്ങളില്‍ നിന്ന് അമേരിക്കയിലെ ലോകകപ്പ് ആവേശത്തിലേക്ക് കണ്ണ് നടുമ്പോള്‍, ആരാധകരുടെ ഹൃദയം കവരുന്നത് ഒരു അപൂര്‍വ സുന്ദര നിമിഷമാണ്. ഞായറാഴ്ച ന്യൂയോര്‍ക്കിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ അര്‍ജന്റീനയും സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത്…

    ബഹ്‌റൈനില്‍ അപായ സൈറണുകള്‍; വ്യോമാക്രമണങ്ങളെ പ്രതിരോധിച്ച് കുവൈത്ത്, ഗള്‍ഫില്‍ ജാഗ്രതാ നിര്‍ദേശം

    Spread the love

    Spread the loveദോഹ: ഇറാന്‍ ആക്രമണങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളോട് ശാന്തരായിരിക്കാനും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.   ജനങ്ങള്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും തെറ്റായ വിവരങ്ങളും…

    Leave a Reply

    Your email address will not be published. Required fields are marked *