ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പിടികൂടിയത് മൊറാദാബാദിൽ നിന്ന്

Spread the love

ന്യൂഡൽഹി: ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മധ്യവയസ്‌കൻ മൂന്നുദിവസത്തിനു ശേഷം അറസ്റ്റിൽ. ഒപ്പം ജോലി ചെയ്യുന്നയാളുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഡൽഹി സീലംപുർ സ്വദേശിയായ സലിം (52) 45-കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു.

 

വ്യാഴാഴ്ച വൈകിട്ടാണ് സലിമിന്റെ ഭാര്യയെ രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പ്രതിയായ സലിമിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കുകയും ചെയ്തു. ആദ്യം ഡൽഹിയിലെ ആനന്ദ് വിഹാറിലും പിന്നീട് യുപിയിലെ മൊറാദാബാദ്, റാംപുർ, ബറേലി, ഷാജഹാൻപുർ, ലഖ്‌നൗ തുടങ്ങിയിടങ്ങളിലും സലിം പോയിരുന്നു. ശേഷം മൊറാദാബാദിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ അവിടുത്തെ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അറസ്റ്റിലായത്.

 

തുണി നിർമാണശാലയിലെ ജീവനക്കാരിയായിരുന്നു ഭാര്യയെന്നും അവർക്ക് അവിടെ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും സലിം, പോലീസിനോട് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കും പതിവായിരുന്നു. വ്യാഴാഴ്ചയും വിഷയയത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നാലെ സലിം, കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിവീഴ്ത്തുകയും സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *