ഞാനല്ല കൊന്നത്…പരസ്പരം കുറ്റപ്പെടുത്തി സിയയും കാമുകനും; രക്ഷപ്പെടാനുള്ള തന്ത്രം?

Spread the love

പുണെ∙ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തി പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതൻ പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിയ ചേതനുമേൽ ചുമത്തി. കൊലപാതകം ചേതന്റെ ആശയമാണെന്നും ജൂൺ 14ന് കേതനെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

 

ഗൂഢാലോചനാ കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ നടത്തുന്ന തന്ത്രമായാണ് പൊലീസ് ഈ പരസ്പര വിരുദ്ധമായ മൊഴികളെ കാണുന്നത്. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരും. ഒളിച്ചോടി വിവാഹം കഴിക്കാൻ ഇരുവരും പദ്ധതിയിട്ടെങ്കിലും കുടുംബത്തിന്റെ അന്തസ്സിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം സിയ പിന്മാറിയതായി പൊലീസ് പറയുന്നു. കേതനുമായുള്ള സിയയുടെ വിവാഹനിശ്ചയം റദ്ദാക്കാൻ ഇരുവരും പല വഴികളും ചർച്ച ചെയ്ത ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നത്.

 

ജൂൺ 18ന് രാവിലെ പുണെയിലെ കഫേയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും കൊലപാതക പദ്ധതികൾക്ക് അന്തിമരൂപം നൽകിയതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനുള്ള രീതികളെക്കുറിച്ചും, കേതനെ കോട്ടയുടെ ഏത് ഭാഗത്ത് നിന്നു തള്ളിയിടണമെന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഉച്ചയ്ക്ക് ശേഷം, ഏകദേശം 3,300 അടി ഉയരമുള്ള കോട്ടയിലേക്ക് ട്രെക്കിങിനായി കേതനെ സിയ കൂട്ടിക്കൊണ്ടുപോയി. ചേതൻ ഇവരെ പിന്തുടർന്നു. വൈകിട്ട് കേതനെ കൊക്കയിലേക്കു തള്ളിയിട്ടു. കേതൻ കാൽ വഴുതി വീണതാണെന്നാണു സിയ പറഞ്ഞത്. സംശയംതോന്നിയ കേതന്റെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഫോൺരേഖകളടക്കം പരിശോധിച്ചാണ് പൊലീസ് കൊലപാതകമാണെന്നു കണ്ടെത്തിയത്.

  • Related Posts

    അനിൽമേനോനും സംഘവും ബഹിരാകാശനിലയത്തിൽ എത്തി; പ്രവേശിച്ചത് പുലർച്ചെ 2 മണിക്ക്

    Spread the love

    Spread the loveഇന്ത്യൻ വംശജനും പാതിമലയാളിയുമായ അനിൽമേനോൻ ഉൾപ്പെട്ട നാസയുടെ ബഹിരാകാശസംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. സോയൂസ് എംഎസ്-29 എന്ന ബഹിരാകാശപേടകത്തിൽ മൂന്ന് മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘം ബഹിരാകാശനിലയത്തിൽ എത്തിയത്. റഷ്യൻ കോസ്‌മനോട്ടുകളായ പ്യോത്ര്…

    പീഡനശ്രമം എതിർത്തു; യുവതിയെയും കുടുംബത്തെയും പിന്തുടർന്ന് യുവാക്കൾ, കാർ തകർത്തു

    Spread the love

    Spread the loveനാസിക്∙ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും കാറിൽ പിന്തുടർന്ന് ആക്രമിച്ച് യുവാക്കൾ. മഹാരാഷ്ട്രയിലെ നാസിക്കിലെ വിനോദസഞ്ചാര കേന്ദ്രമായ ഇഗത്പുരിയിൽ എത്തിയതായിരുന്നു കുടുംബം. എന്നാൽ സന്ദർശത്തിനിടെ യുവതിയെനോക്കി ഏതാനും യുവാക്കൾ വിസിലടിക്കുകയും അശ്ലീലവാക്കുകൾ പറയുകയും ചെയ്തു. “ഞങ്ങൾ ഒരു വിനോദയാത്രയ്ക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *