‘പുണ്യ പ്രവർത്തി’ എന്ന പേരില്‍ സഹായം തേടി, ഓർഡർ ചെയ്തത് 50 കിലോ വിഷം; എല്ലാം ആസൂത്രണം ചെയ്തത് ഹോട്ടലിൽ വച്ച്

Spread the love

മുംബൈ ∙ മുഹറം ഘോഷയാത്ര അട്ടിമറിക്കാൻ എലിവിഷം നിർമിക്കാൻ ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ചേർത്ത ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റേത് പുണ്യ പ്രവർത്തിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഫയാസ് പ്രേംജി ഗുളിക വിതരണം ചെയ്യാൻ മറ്റുള്ളവരുടെ സഹായം തേടിയതെന്ന് അന്വേഷണ സംഘം.

 

15 ദിവസം മുൻപാണ് ഫയാസ് പ്രേംജി പുണെയിൽ നിന്ന് മുംബൈയിലെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഡോംഗ്രിയിലെ ഒരു ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെവച്ചാണ് സംഭവം ആസൂത്രണം ചെയ്തതും വിഷഗുളികകൾ തയാറാക്കിയതുമെന്നാണ് പൊലീസിന്റെ നിഗമനം. ഏകദേശം 14,900 ഗുളികകൾ പൊലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ടാക്കി ഗുളികകൾ ഒറ്റയ്ക്ക് വിതരണം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതി, പുണ്യ പ്രവർത്തി എന്നു പറഞ്ഞാണ് മറ്റുള്ളവരുടെ സഹായം ആവശ്യപ്പെട്ടത്. വിതരണം ചെയ്യാനായി നിരവധി ഗുളികകൾ ഇവർക്ക് കൈമാറിയെന്നും പൊലീസ് കണ്ടെത്തി. വിറ്റാമിൻ സപ്ലിമെന്റാണെന്ന് പറഞ്ഞാണ് ഗുളിക നൽകിയതെന്ന് ഗുളിക കഴിച്ച അലി അബ്ബാസ് സയ്യിദ് എന്നയാൾ‍ പറഞ്ഞു.

 

വലിയ തോതിൽ ഗുളികകൾ വിതരണം ചെയ്യാനായിരുന്നു ഇയാൾ ലക്ഷ്യം വച്ചതെന്ന് പൊലീസ് പറയുന്നു. 30,000 ക്യാപ്‌സ്യൂളുകളും 50 കിലോ എലിവിഷവും പ്രതി ഓർഡർ ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഗുളികകൾ ഉപയോഗിച്ച് 15,000 പേരെ കൊല്ലാനായിരുന്നു ലക്ഷ്യം എന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ഭീകരബന്ധമുണ്ടോ, മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.

 

വിവാഹബന്ധം തകർന്നതിന് ശേഷം ഫയാസ് പ്രേംജിയുടെ മാനസിക നില തകർന്നിരുന്നെന്ന് നാട്ടുകാർ പറഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പുണെയിലെ വിമാൻ നഗറിലെ കോണാർക് നഗർ ടൗൺഷിപ്പിലാണ് ഇയാൾ വളർന്നത്. പിതാവ് പെയിന്റ് ഫാക്ടറി ഉടമയാണ്. മാതാവും സഹോദരിയും ഇറാനിലാണ് താമസം. കഴിഞ്ഞ വർഷം ഇയാൾ ഇറാനും ഇറാഖും സന്ദർശിച്ചിരുന്നുവെന്നും അവിടെ ഒന്നോ രണ്ടോ മാസം ജോലി ചെയ്തിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. 2019 മുതൽ 2025 വരെ ഇത്തരത്തിൽ 19 യാത്രകൾ നടത്തിയതായും വിവരമുണ്ട്. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയ ഫയാസ് പ്രേംജി പിതാവിന്റെ ബിസിനസിൽ സഹായിക്കാൻ തുടങ്ങി. എന്നാൽ ഭാര്യ വിട്ടുപോയതിന് ശേഷം ഇയാളുടെ മാനസികനില മോശമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

  • Related Posts

    പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്

    Spread the love

    Spread the loveന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിനെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള…

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    Leave a Reply

    Your email address will not be published. Required fields are marked *