‘അതു പകര്‍പ്പവകാശ ലംഘനമല്ല’, ചാറ്റ്ജിപിടി പരിശീലനത്തിന് എഎന്‍ഐയുടെ വാര്‍ത്താ ഉള്ളടക്കം ഉപയോഗിക്കാന്‍ ഹൈക്കോടതി അനുമതി

Spread the love

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ഉള്ളടക്കം ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരിശീലനം നല്‍കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാന്‍ ഓപ്പണ്‍എഐയ്ക്ക് ഹൈക്കോടതി അനുമതിയും നല്‍കി.

 

തങ്ങളുടെ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് (എല്‍എല്‍എം) പരിശീലനം നല്‍കുന്നതിനായി ഓപ്പണ്‍എഐ പകര്‍പ്പവകാശമുള്ള കൃതികള്‍ ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ആക്ടിലെ ‘ഫെയര്‍ ഡീലിംഗ്’ വ്യവസ്ഥയ്ക്ക് കീഴിലാണ് വരുന്നതെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് അമിത് ബന്‍സാല്‍ വിധിച്ചു. ഓപ്പണ്‍എഐ തങ്ങളുടെ പകര്‍പ്പവകാശമുള്ള വസ്തുക്കള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് 2024-ല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

റിട്രീവല്‍-ഓഗ്മെന്റഡ് ജനറേഷന്‍ (RAG) സാങ്കേതികവിദ്യ ഉപയോഗിച്ച് ചാറ്റ്ജിപിടി നിര്‍മ്മിക്കുന്ന വിവരങ്ങള്‍ എഎന്‍ഐയുടെ യഥാര്‍ഥ സൃഷ്ടികളുമായി സാമ്യമുള്ളവയല്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് അമിത് ബന്‍സാല്‍, കോപ്പിറൈറ്റ് ആക്ടിലെ സെക്ഷന്‍ 51 പ്രകാരം ഇത് പ്രാഥമികമായി ലംഘനമല്ലെന്നും വ്യക്തമാക്കി. പകര്‍പ്പവാശമുള്ള സൃഷ്ടികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ചാറ്റജിപിടിയെ തടയുന്നത് രാജ്യത്തെ എഐ സംവിധാനങ്ങളുടെ വളര്‍ച്ചയ്ക്ക് ദോഷകരമാകുമെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. വാര്‍ത്താ ഉള്ളടക്കം പരസ്യമായി ലഭ്യമാണെന്നതുകൊണ്ട് മാത്രം അത് ഉപയോഗിക്കാനോ പകര്‍പ്പുകള്‍ ഉണ്ടാക്കി സൂക്ഷിക്കാനോ ഓപ്പണ്‍എഐക്ക് അവകാശമില്ലെന്നായിരുന്നു എഎന്‍ഐയുടെ വാദം. എന്നാല്‍, വസ്തുതകളില്‍ ആര്‍ക്കും കുത്തക അവകാശമില്ലെന്നും ഏതെങ്കിലും വാര്‍ത്താ പ്ലാറ്റ്ഫോമിന് തങ്ങളുടെ വെബ്സൈറ്റ് ഓപ്പണ്‍എഐ ആക്സസ് ചെയ്യുന്നത് ഇഷ്ടമല്ലെങ്കില്‍ അവയ്ക്ക് ബ്ലോക്ക്ലിസ്റ്റില്‍ ഉള്‍പ്പെടാമെന്നും ഓപ്പണ്‍എഐ വാദിച്ചു.

 

പകര്‍പ്പവകാശ നിയമവും സാങ്കേതിക മാറ്റങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ കോടതി, സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോള്‍, അവ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടി. റേഡിയോ പ്രക്ഷേപണം, കേബിള്‍ ടിവി, ഫോട്ടോക്കോപ്പിയിംഗ്, ഡിജിറ്റല്‍ ഡൗണ്‍ലോഡിംഗും സ്ട്രീമിംഗും, അടുത്തിടെ വന്ന എഐ എന്നിവ ഇത്തരത്തിലുള്ള ചില സാങ്കേതികവിദ്യകളാണെന്നും കോടതി പറഞ്ഞു.

  • Related Posts

    അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകന്റെ പൂജ; അമ്മൂമ്മയുടെ മരണവിവരം പുറത്തറിയിച്ചത് കൊച്ചുമകൾ

    Spread the love

    Spread the loveകുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ. കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ്പയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്നുദിവസത്തോളം രഹസ്യമായി മുറിക്കുള്ളിൽ സൂക്ഷിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ്…

    ഐ ഫോൺ ഓൺലൈനിൽ ഓർഡർ ചെയ്തയാൾക്ക് കിട്ടിയത് എണ്ണ; 1.80 ലക്ഷം പിഴയിട്ട് കോടതി

    Spread the love

    Spread the loveമുംബൈ: ഐഫോൺ ഓർഡർ ചെയ്ത ഉപഭോക്താവിന് താടിയിൽ തേക്കുന്ന എണ്ണ (Beard oil) കിട്ടിയ സംഭവത്തിൽ ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്കാർട്ടിനും വിൽപനക്കാരനും കനത്ത പിഴ വിധിച്ച് മുംബൈയിലെ ഉപഭോക്തൃ കോടതി. പകരമായി ലഭിച്ച ഉൽപ്പന്നത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നത്‌ ചൂണ്ടിക്കാട്ടിയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *