മസ്തിഷ്കം പ്രായപൂർത്തിയാകുന്നത് 32-ാം വയസിൽ, തലച്ചോറിന്റെ വളർച്ചയുടെ 5 ഘട്ടങ്ങൾ

Spread the love

നമ്മുടെ ശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് തലച്ചോർ. നാഡി വ്യവസ്ഥയിലൂടെ ശരീരത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ വളർച്ച ഘട്ടങ്ങൾ വിശദീകരിച്ച് കേംബ്രിഡ്ജ് സർവകലാശാല ഗവേഷകർ. അഞ്ച് ഘട്ടങ്ങളാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.

 

ബാല്യം: ജനനം മുതൽ ഒമ്പത് വയസു വരെ

 

കൗമാരം: ഒമ്പത് മുതൽ 32 വയസു വരെ

 

പ്രായപൂർത്തിയാകുന്ന കാലം: 32 മുതൽ 66 വയസു വരെ

 

ആദ്യകാല വാർദ്ധക്യം: 66 മുതൽ 83 വയസു വരെ

 

വൈകിയ വാർദ്ധക്യം: 83 മുതൽ

 

നമ്മുടെ തലച്ചോറിലെ വയറിങ് ജീവിതകാലം മുഴുവൻ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇടയ്ക്കിടെ ഇവ ശക്തിപ്പെടുകയോ ദുർബലമാവുകയോ ചെയ്യാം. ഇതിന് സ്ഥിരമായ ഒരു പാറ്റേൺ ഉണ്ടാകില്ല. ഈ പരിവർത്തനങ്ങളുടെ സമയക്രമം വ്യക്തികൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കാം. എന്നിരുന്നാലും ഡാറ്റാസെറ്റിൽ ഏയ്ജ് മാർക്കറുകൾ ശക്തമായി വേറിട്ടു നിന്നിരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

 

90 വയസ് വരെ പ്രായമായ ഏകദേശം 4,000 പേരാണ് പഠനത്തിന്റെ ഭാഗമായത്. ഇവരുടെ മസ്തിഷത്തിന്റെ പല തരത്തിലുള്ള സ്കാനിങ്ങുകളിലൂടെ ന്യൂറൽ കണക്ഷനുകളിലെ മാറ്റങ്ങൾ രേഖപ്പെടുത്താൻ സാധിച്ചു. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നത്. 9, 32, 66, 83 എന്നീ പ്രായങ്ങൾക്കിടെയാണ് പ്രധാന വഴിത്തിരിവുകൾ ഉണ്ടായതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.

 

ബാല്യം: ആദ്യകാലങ്ങളിൽ തലച്ചോറിന്റെ വലിപ്പത്തിൽ ദ്രുതഗതിയിലുള്ള വളർച്ച സംഭവിക്കുകയും അതേസമയം ശൈശവാവസ്ഥയിൽ രൂപം കൊള്ളുന്ന സിനാപ്‌സുകളുടെ പ്രാരംഭ ആധിക്യം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. കാര്യക്ഷമമല്ലാത്ത പ്രവർത്തനത്തിന്റെ ഒരു കാലഘട്ടമായാണ് ഈ ഘട്ടത്തെ അവർ വിശേഷിപ്പിച്ചത്, തലച്ചോറ് കാര്യക്ഷമമായ പ്രോസസ്സിങ്ങിന് പകരം ശ്രദ്ധ കേന്ദ്രീകരിക്കാത്ത ആശയവിനിമയ രീതിയാണ് പിന്തുടരുന്നത്.

 

കൗമാര ഘട്ടം (ഒമ്പത് മുതൽ 32 വയസ്സ് വരെ): ഏകദേശം ഒൻപത് വയസ്സുള്ളപ്പോൾ, പ്രധാനപ്പെട്ട ഒരു പരിവർത്തനം നിരീക്ഷിച്ചതായി ഗവേഷകർ പറയുന്നു. ജീവിത കാലയളവിൽ മറ്റേതൊരു സമയത്തേക്കാളും ഈ കാലയളവിൽ ന്യൂറൽ പാതകൾ കൂടുതൽ കാര്യക്ഷമമായതായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതുപോലെ കൗമാരഘട്ടം ഒമ്പതു വയസു മുതൽ 32 വരെ നീണ്ടുനിന്നു എന്നതും കൗതുകമായി. ഇതേ കാലഘട്ടം നിരവധി മാനസികാരോഗ്യ വൈകല്യങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായും ഗവേഷകർ പറയുന്നു.

 

പ്രായപൂർത്തി ഘട്ടം (32 മുതൽ 66 വരെ): 32 മുതൽ ഒരു നീണ്ട ഇടവേള കണ്ടെത്തി, അതിൽ നാഡീവ്യൂഹത്തിലെ മാറ്റങ്ങൾ മന്ദഗതിയിലായിരുന്നു.

 

ആദ്യകാല വാർദ്ധക്യ ഘട്ടം (66 മുതൽ 83 വരെ): ഏകദേശം 66 വയസ്സുള്ളപ്പോൾ വീണ്ടും പരിവർത്തനം സംഭവിച്ചു, ഇത് തലച്ചോറിന്റെ ശൃംഖലകൾ പ്രവർത്തിക്കുന്ന രീതിയിലുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. ഒരു സംയോജിത സംവിധാനമായി പ്രവർത്തിക്കുന്നതിനു പകരം, തലച്ചോറ് കൂടുതൽ വ്യത്യസ്തമായ പ്രവർത്തന മേഖലകളായി വിഭജിക്കാൻ തുടങ്ങിയതായി ഗവേഷകർ കണ്ടെത്തി. അതായത് പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളായി പ്രവർത്തിക്കാൻ തുടങ്ങി.

 

ആരോഗ്യമുള്ള വ്യക്തികളിലാണ് പഠനം നടത്തിയതെങ്കിലും ഡിമെൻഷ്യയും ഉയർന്ന രക്തസമ്മർദം പോലുള്ള അവസ്ഥകളും ഈ പ്രായത്തിൽ പ്രത്യക്ഷപ്പെടാമെന്ന് ഗവേഷകർ പറയുന്നു.

 

വൈകിയുള്ള വാർദ്ധക്യ ഘട്ടം (83 മുതൽ): ഏകദേശം 83 വയസ്സിലാണ് അടുത്ത മാറ്റമുണ്ടായത്. ഈ പ്രായപരിധിയിൽ സ്കാനിങ്ങിന് ആരോഗ്യമുള്ള വ്യക്തികൾ കുറവാണെന്ന് ഗവേഷകർ പറയുന്നു, എന്നാൽ അവർ നിരീക്ഷിച്ച പാറ്റേണുകൾ നേരത്തെയുള്ള വാർദ്ധക്യ മാറ്റങ്ങളുടെ തീവ്രമായ രീതി കാണിച്ചുവെന്നും ഗവേഷകർ പറയുന്നു.

 

അതേസമയം, പഠനം പുരുഷന്മാരെയും സ്ത്രീകളെയും വെവ്വേറെ വിശകലനം ചെയ്തില്ല. ആർത്തവവിരാമം പോലുള്ള ഘടകങ്ങൾ വരുമ്പോൾ കൂടുതൽ വിശദമായ പഠനം ആവശ്യമാണെന്ന് ഗവേഷണം പറയുന്നു. പല മാനസികാരോഗ്യ, നാഡീവ്യവസ്ഥാ അവസ്ഥകളും തലച്ചോറിന്റെ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

  • Related Posts

    വിമാന കമ്പനികൾക്ക് ആശ്വാസവുമായി കേന്ദ്രം; ഇന്ധനവിലയിലെ ആഘാതം ലഘൂകരിക്കാൻ പതിനായിരം കോടി

    Spread the love

    Spread the loveന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്ക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ഫണ്ട് പ്രഖ്യാപിച്ചു. കുതിച്ചുയർന്ന വിമാന ഇന്ധനവിലയുടെ ആഘാതം ലഘൂകരിക്കുന്നതിന് 10,000 കോടി രൂപയുടെ ഫണ്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.   വിമാന കമ്പനികൾക്ക്…

    വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.   അമ്മയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *