വിമാനം രണ്ടു മണിക്കൂര്‍ വൈകി; ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ മലയാളിക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

Spread the love

തിരുവനന്തപുരം: വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയ പ്രവാസിക്ക് 1.36 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി കപില്‍ദേവിന് എയര്‍ ഇന്ത്യ എയര്‍ലൈന്‍സാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഒന്‍പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്ന് യാത്രക്കാരന് അനുകൂലമായി വിധിയുണ്ടായത്.

 

2017 സെപ്റ്റംബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. അവധിക്കായി നാട്ടിലെത്തിയ കപില്‍ദേവ് തിരുവനന്തപുരത്തുനിന്ന് മുംബൈ വഴി സൗദിയിലേക്ക് മടങ്ങാന്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നിന്നുള്ള കണക്റ്റിങ് ഫ്‌ലൈറ്റ് രണ്ടു മണിക്കൂറിലധികം വൈകിയതോടെ മുംബൈയിലെത്തിയ കപില്‍ദേവിന് പോകേണ്ട അന്താരാഷ്ട്ര വിമാനം പുറപ്പെട്ടിരുന്നു.മുംബൈ വിമാനത്താവളത്തില്‍ രാത്രി മുഴുവന്‍ തങ്ങേണ്ടി വന്ന ഇദ്ദേഹത്തിന് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ നല്‍കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

 

അടുത്ത ദിവസത്തെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ മാത്രമാണ് യാത്രക്കാരന് സീറ്റ് ലഭ്യമായിരുന്നത്. സൗദിയിലെ ട്രാവല്‍ ഏജന്‍സി വഴി കുടുംബാംഗങ്ങള്‍ അയച്ച പണം ഉപയോഗിച്ചാണ് പുതിയ ടിക്കറ്റ് എടുത്തത്. എന്നാല്‍ തങ്ങളുടെ ഭാഗത്തുനിന്ന് സേവനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വാദം. എയര്‍ ഇന്ത്യയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ഉപഭോക്തൃ കമ്മീഷന്‍ യാത്രക്കാരന് അനുകൂലമായി ഉത്തരവിട്ടത്. യാത്രക്കാരന് സാമ്പത്തിക നഷ്ടമായി 83,000 രൂപയും, മാനസിക വിഷമത്തിന് 50,000 രൂപയും, കോടതി ചെലവിലേക്ക് 3,000 രൂപയും ചേര്‍ത്ത് ആകെ 1,36,000 രൂപ നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *