കൈകൾ കടിച്ചെടുത്തു, ശരീരമാസകലം മുറിവേൽപ്പിച്ചു; പിറ്റ്ബുൾ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരുക്ക്

Spread the love

പട്യാല∙ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ദമ്പതികൾക്കു ഗുരുതര പരുക്ക്. പഞ്ചാബിലെ ഘുമാൻ നഗറിലാണ് സംഭവം. പട്യാല സ്വദേശികളായ അങ്കിത് സഭർവാളും ഭാര്യ ഷിഫാലിയുമാണ് നായയുടെ ആക്രമണത്തിനിരയായത്.

 

വാടക വീട് കാണുന്നതിനായാണു ഇരുവരും ഘുമാൻ നഗറിലെത്തിയത്. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ നായ ചാടി വന്ന് ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷിഫാലിയുടെ കൈയിൽ കടിച്ചുകുടഞ്ഞ നായ ശരീരമാസകലം പരുക്കേൽപ്പിച്ചതായി അങ്കിത് പറഞ്ഞു. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അങ്കിത്തിനും സാരമായി പരുക്കേറ്റു. യുവാവിന്റെ കാലിലും പുറകിലും നായ കടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

സമീപവാസികൾ ദമ്പതികളെ രക്ഷിക്കാനെത്തിയെങ്കിലും അവർക്ക് നേരെയും നായ തിരിഞ്ഞു. ആദ്യമൊരു സ്ത്രീ നായയെ ഓടിക്കാനായി വടിയുമായി എത്തിയെങ്കിലും നായ ആക്രമണം തുടർന്നു. പിന്നീട് മൂന്നു പേർ വടിയുമായി എത്തി നായയെ ഓടിച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. ഗുരുതതമായി പരുക്കേറ്റ ഭാര്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി അങ്കിത് കൂട്ടിച്ചേർത്തു.

 

സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകിയതായി അങ്കിത് പറ‍ഞ്ഞു. നായയെ തുറന്നുവിട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ആക്രമകാരികളായ നായകളെ നഗരത്തിൽ വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് പട്യാല മേയർ കുന്ദൻ ഗോഗിയ പറ‍ഞ്ഞു,

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *