ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിയുമായി ചാറ്റിങ്; തമിഴ്‌നാട് താരത്തിനെതിരെ കടുത്ത നടപടി

Spread the love

ചെന്നൈ ∙ ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിക്ക് ഫോണിൽ സന്ദേശമയച്ച താരത്തിനെതിരെ നടപടി. തമിഴ്‌നാട് പ്രീമിയർ ലീഗ് (ടിഎൻപിഎൽ) മത്സരത്തിനിടെയാണ് സംഭവം. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) താരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ടിഎൻസിഎ താരത്തിന്റെ പേര് വെളിപ്പെടുത്തിയില്ല. കഴിഞ്ഞ വർഷത്തെ രഞ്ജി ട്രോഫിയിൽ തമിഴ്‌നാടിനായി രണ്ട് അർധസെഞ്ചറികൾ നേടിയ ഇടങ്കയ്യൻ ബാറ്റർക്കെതിരെയാണ് നടപടിയെന്നാണ് സൂചന. ഓഗസ്റ്റ് 4 മുതൽ 28 വരെയാണ് ഈ വർഷത്തെ ടിഎൻപിഎൽ സീസൺ.

 

മത്സരത്തിനിടയിൽ താരം തന്റെ കാമുകിക്ക് സന്ദേശങ്ങൾ (ടെക്സ്റ്റ് മെസ്സേജ്) അയക്കുന്നതായി കണ്ടെത്തിയിരുന്നു. പ്ലെയേഴ്സ് ആൻഡ് മാച്ച് ഒഫിഷ്യൽസ് ഏരിയ (പിഎംഒഎ) പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് നടപടി. പിഎംഒഎ പരിധിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 26 വയസ്സുകാരനായ താരത്തിന് രണ്ടു വർഷത്തെ വിലക്ക് ഏർപ്പെടുത്താനാണ് ടിഎൻസിഎ ആദ്യഘട്ടത്തിൽ ആലോചിച്ചത്. എന്നാൽ കുറ്റം ഗുരുതരമായ സ്വഭാവമുള്ളതല്ലാത്തതിനാൽ നടപടി പിഴയിലൊതുക്കുകയായിരുന്നു.

 

കഴിഞ്ഞ ഐപിഎലിനിടെ രാജസ്ഥാൻ റോയൽസ് മാനേജരും വൈഭവ് സൂര്യവംശിക്കായി ടീം നിയമിച്ച രക്ഷാധികാരിയുമായ റോമി ഭിന്ദറിന്, മത്സരത്തിനിടെ ടീം ഡഗ്ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഏപ്രിൽ 10ന് ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗമാണ് ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. ഐപിഎലിൽ ടീം ഡ്രസിങ് റൂമി‍ൽ മാനേജർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ഡഗ്ഔട്ടിൽ പാടില്ല. വാതുവയ്പ് തടയുന്നതിനാണിത്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *