‘ഈ പാപത്തിനു ഏഴ് തലമുറ അനുഭവിക്കും’; ഇഎംഐ ആത്മഹത്യകളിൽ നിർണായകമായി യൂട്യൂബർ സംഗീതയുടെ അവസാന വിഡിയോ

Spread the love

മുംബൈ ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മലയിടുക്കിലേക്ക് ചാടി മരിച്ച സംഭവത്തിൽ ഐഫോൺ ഇഎംഐ തർക്കമാണ് കാരണമെന്ന വാർത്തകൾ നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. പതിനെട്ടുകാരനായ കുനാൽ ചാന്ദ്ഗുഡെ വാങ്ങിയ ഐഫോണിന്റെ മാസത്തവണ അടയ്ക്കാൻ മാതാപിതാക്കൾ വിസമ്മതിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന പ്രചാരണം തികച്ചും വ്യാജമാണെന്ന് മരിച്ച സംഗീതയുടെ സഹോദരി പല്ലവി പാട്ടീൽ പറഞ്ഞു. ഇത്തരം തെറ്റായ വാർത്തകൾ കുടുംബത്തിനു വലിയ മാനസിക വിഷമമുണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

 

ഓഗസ്റ്റ് 21നാണ് നാടിനെ നടുക്കിയ ദുരന്തം. മലമുകളിൽ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ മകൻ കുനാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മുരളീധറും മകനും 250 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ ഭയന്നുപോയ അമ്മ സംഗീതയും ക്ലിഫിൽ നിന്ന് താഴേക്ക് ചാടി. മരണത്തിനു പിന്നിൽ ഐഫോൺ തർക്കമല്ല, മറിച്ച് കുടുംബ പ്രശ്നങ്ങളാണെന്നാണ് സൂചന. ട്രക്ക് ഡ്രൈവറായ മുരളീധറും വീട്ടമ്മയായ സംഗീതയും ആറ് വർഷം മുൻപ് മൂത്ത മകൻ രോഗം ബാധിച്ച് മരിച്ചതിനു ശേഷം കടുത്ത മാനസിക അസ്വാരസ്യങ്ങളിലായിരുന്നു. ഇരുവരും കുറച്ചുകാലം വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മാസങ്ങളോളം വീട്ടിൽ വരാതിരുന്ന മുരളീധർ, സംഭവത്തിനു രണ്ട് ദിവസം മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതേത്തുടർന്ന് വീട്ടിൽ വലിയ വഴക്കുകൾ നടന്നിരുന്നതായി പൊലീസ് പറയുന്നു.

 

ട്വിസ്റ്റുകൾ നിറഞ്ഞ കേസിൽ മരിച്ച സംഗീതയുടെ സമൂഹമാധ്യമ ഇടപെടലുകൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. 29,000ത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള സജീവ യൂട്യൂബറായിരുന്നു സംഗീത. മരണത്തിനു തൊട്ടുമുൻപ് അവർ പങ്കുവച്ച വിഡിയോകൾ കുടുംബത്തിലെ അസ്വാരസ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്. സ്വത്ത് തർക്കത്തെക്കുറിച്ചും കുടുംബം തകർത്തവരെക്കുറിച്ചും ശാപവാക്കുകളോടെ സംഗീത സംസാരിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

 

‘‘നിങ്ങൾ എന്റെ സന്തോഷമുള്ള കുടുംബം തകർത്തു. എന്റെ മകനെ മാതാപിതാക്കളിൽ നിന്ന് അകറ്റി. ഈ പാപത്തിനു നിങ്ങളുടെ ഏഴ് തലമുറ അനുഭവിക്കും’’ – എന്ന് സംഗീത വിഡിയോയിൽ പറയുന്നുണ്ട്. കൂടാതെ, പരസ്പരം വില കൽപ്പിക്കാത്ത ബന്ധങ്ങളിൽ നിന്ന് ഇറങ്ങിപ്പോരുന്നതാണ് നല്ലതെന്ന് വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയും മരണത്തിനു തലേദിവസം അവർ പങ്കുവച്ചിരുന്നു. മകൻ കുനാൽ ഒരു വർഷം മുൻപും ഇതേ മലമുകളിൽ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അന്ന് പൊലീസ് ഇടപെട്ടാണ് അവനെ രക്ഷപ്പെടുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *