യുവ മോഡലിന്റെ മുങ്ങിമരണം: നിരോധിത മേഖലയിൽ ഷൂട്ടിങ് സംഘം എത്തിയതിൽ ദുരൂഹത

Spread the love

കൊച്ചി ∙ രാജ്യാന്തര ഫാഷൻ ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ യുവ മോഡൽ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത. സംഭവത്തെക്കുറിച്ചു പൊലീസ് നൽകുന്ന വിശദീകരണവും കഴിഞ്ഞദിവസം ബ്രാൻഡ് ഡൽഹിയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പും തമ്മിൽ പൊരുത്തക്കേടുണ്ട്.

 

നിരോധിത മേഖലയിൽ അതിക്രമിച്ചു കയറിയതിനെ തുടർന്നാണ് അപകടമുണ്ടായതെങ്കിലും ഡൽഹിയിൽ നിന്നുള്ള സംഘത്തെ അവിടെ എത്തിച്ചവർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സ്ഥിരം അപകട മേഖലയാണെന്ന മുന്നറിയിപ്പ് അവഗണിച്ചും സുരക്ഷാ സംവിധാനം ഏർപ്പെടുത്താതെയും പരസ്യ ചിത്രീകരണം നടത്താൻ ശ്രമിച്ചതിനെതിരെ ഫാഷൻ രംഗത്തും മോഡലുകൾക്കിടയിലും പ്രതിഷേധം ശക്തമാണ്.

 

കഴിഞ്ഞ 28നാണ് യുവ മോഡലും രാജ്യാന്തര ഫാഷൻ ബ്രാൻഡ് ‘കാർത്തിക് റിസർച്ചി’ന്റെ ഡൽഹി സ്റ്റോർ മാനേജരുമായ ദിവ്യാൻഷു ജോഷി (26) മുടക്കുഴ പെട്ടമലയിലെ ഉപയോഗശൂന്യമായ പാറക്കുളത്തിൽ മുങ്ങിമരിച്ചത്. ബ്രാൻഡിന്റെ ഉടമയും ഡിസൈനറുമായ കാർത്തിക് കുമര ഉൾപ്പെട്ട സംഘമാണ് പരസ്യ ചിത്രീകരണത്തിനായി കേരളത്തിലെത്തിയത്.

 

പ്രാദേശിക ഏകോപന ചുമതലയുള്ള കൊച്ചിയിലെ റബർബ്രാൻഡ് പ്രോഡക്ഷൻസിന്റെ നേതൃത്വത്തിലായിരുന്നു പെട്ടമല സന്ദർശനമെന്നു പൊലീസ് പറഞ്ഞു. എന്നാൽ സംഘത്തിലെ മറ്റുള്ളവർ എത്തും മുൻപേ ദിവ്യാൻഷു പാറമടയിൽ ഇറങ്ങിയെന്നും അപകടത്തിൽ പെടുകയായിരുന്നെന്നും കോടനാട് പൊലീസ് പറയുന്നു.

 

അതേസമയം അപകട സമയത്ത് ഡിസൈനറും ഡയറക്ടറും ഫൊട്ടോഗ്രഫറും ഉൾപ്പെടെയുള്ള സംഘം സമീപം ഉണ്ടായിരുന്നതായി ബ്രാൻഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. ദിവ്യാൻഷു മുങ്ങുന്നതു കണ്ടെങ്കിലും തൊട്ടടുത്തുനിന്ന ആൾക്കു നീന്തൽ വശമില്ലാതിരുന്നതിനാൽ മറ്റുള്ളവരെ സഹായത്തിനു വിളിച്ചെന്നും ഡിസൈനർ കാർത്തിക് ഓടിയെത്തി വെള്ളത്തിലിറങ്ങിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ലെന്നുമാണ് വിശദീകരണം. അപകട സാഹചര്യത്തിൽ എത്രപേർ അവിടെ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.

 

ഈ വൈരുധ്യം യുവാവിന്റെ മരണത്തിലുൾപ്പെടെ കൂടുതൽ ചോദ്യങ്ങളുയർത്തുന്നു. ലാക്മേ ഫാഷൻവീക്കിൽ ഉൾപ്പെടെ ശ്രദ്ധേയനായ മോഡലും ഭരതനാട്യം നർത്തകനുമാണ് മരിച്ച ദിവ്യാൻഷു. പരസ്യ ചിത്രീകരണം നടത്തിയിട്ടില്ലെന്നും ലൊക്കേഷൻ പരിശോധന നടത്തുക മാത്രമായിരുന്നെന്നും ബ്രാൻഡും കോടനാട് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുൻകൂട്ടി അനുമതി ലഭ്യമാക്കാതെ അപകടസാധ്യതയുള്ള പ്രദേശത്ത് സ്ഥലപരിചയമില്ലാത്ത സംഘത്തെ എത്തിച്ചതിനു പിന്നിലെ അനാസ്ഥ പൊലീസ് അവഗണിക്കുകയാണ്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *