ഫോൺ വിളിയിൽ സംശയം, ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പിന്നാലെ ഭർത്താവും ജീവനൊടുക്കി

Spread the love

ന്യൂഡൽഹി∙ ഡൽഹിയിലെ ടിലംഗ്പുർ കൊട്‌ല ഗ്രാമത്തിൽ ഭാര്യയെ ബാറ്ററി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നിഷ (24), ഭർത്താവ് വിനയ് (28) എന്നിവരാണ് മരിച്ചത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന് പിന്നാലെയാണ് കൊലപാതകം. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് 3 വയസ്സുള്ള മകളുണ്ട്. ഏഴുമാസമായി കൊട്‍ലയിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

 

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിനയ് അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷം കഴിച്ചു. പിന്നാലെ മകളെയും കൂട്ടി 100 മീറ്റർ അകലെയുള്ള അമ്മയുടെ വീട്ടിലേക്ക് പോയി. വൈകിട്ട് 6 മണിയോടെ താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സഹോദരി പ്രിയയോട് ഇയാൾ പറഞ്ഞു. നിഷ ഫോണിൽ ആരോടോ സംസാരിച്ചതിൽ സംശയം തോന്നിയാണ് ആക്രമിച്ചതെന്നും വിനയ് സഹോദരിയോട് പറഞ്ഞു.

 

പ്രിയയോട് നിഷയെ പോയി നോക്കാനും വിനയ് ആവശ്യപ്പെട്ടു. പിന്നാലെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിഷയെ കണ്ടത്. ഭയന്ന് വീട്ടിൽ നിന്ന് പുറത്തേയ്ക്ക് ഓടിയ പ്രിയ അയൽവാസികളെ വിവരം അറിയിച്ചു. പിന്നാലെ അവർ പൊലീസിൽ‍ വിവരം അറിയിക്കുകയായിരുന്നു. നിഷയെയും വിനയിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *