ഒടുവിൽ ‘ജനനായകൻ’ റിലീസിന്; ‘എ’ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്

Spread the love

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ ‘ജനനായകൻ’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജൂലൈയിൽ പ്രദർശനത്തിനെത്തും. നീണ്ട തർക്കങ്ങൾക്കും പരിശോധനകൾക്കും ശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകി. സെൻസർ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചിത്രത്തിന്റെ റൺടൈം 183 മിനിറ്റായി (3 മണിക്കൂർ 3 മിനിറ്റ്) രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സിനിമയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

 

2025 ഡിസംബറിലാണ് ചിത്രം സെൻസറിങ്ങിനായി സമർപ്പിച്ചത്. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനു ‘U/A 16+’ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ എക്സാമിനിങ് കമ്മിറ്റിയിലെ ഒരു അംഗം ചിത്രത്തിലെ ചില രംഗങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തുടര്‍ന്ന് സിനിമ റിവിഷൻ കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിടുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ കാരണമാണ് സർട്ടിഫിക്കറ്റ് വൈകിയതെന്നാണ് സെൻസർ ബോർഡ് നൽകിയ വിശദീകരണം.

 

സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതോടെ വിജയ് ആരാധകർ കടുത്ത നിരാശയിലായിരുന്നു. എന്നാൽ കഴിഞ്ഞ മേയ് മാസത്തിൽ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം നേടിയ ചരിത്രവിജയം ആരാധകർക്ക് വൻ ആവേശമായി മാറിയിരുന്നു. കന്നിപ്പോരാട്ടത്തിൽ വൻ ഭൂരിപക്ഷത്തോടെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് വിജയ് എത്തിയത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ അപൂർവ നേട്ടമാണ്. രാഷ്ട്രീയത്തിലെ ഈ മഹാവിജയത്തിനു പിന്നാലെ ‘ജനനായകൻ’ തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ബോക്സ് ഓഫിസിൽ ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *