ട്രെയിനില്‍ ഇനി വാട്‌സ്ആപ്പ് ടിക്കറ്റുമായി യാത്ര വേണ്ട; പിഴ വീഴും

Spread the love

 

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ ടിക്കറ്റിന് തെളിവായി വാട്സ്ആപ്പില്‍ അയച്ച പകര്‍പ്പുകളോ സ്‌ക്രീന്‍ഷോട്ടുകളോ, പിഡിഎഫോ സ്വീകരിക്കില്ലെന്ന് റെയില്‍വേ. റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബുക്കിങ് നടത്താന്‍ ഉപയോഗിച്ച അതേ മൊബൈല്‍ ഫോണില്‍ ഒറിജിനല്‍ ടിക്കറ്റിന്റെ പകര്‍പ്പുകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഫോണില്‍ തന്നെ ടിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് റെയില്‍വേയുടെ പുതുക്കിയ നിയമം പറയുന്നത്. കൂടാതെ ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അവരുടെ ഡിജിറ്റല്‍ അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. ട്രെയിന്‍ കടന്നുപോയ ശേഷം എടുത്ത ടിക്കറ്റ് അസാധുവായി കണക്കാക്കപ്പെടും. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ അറിയിച്ചു.

 

റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്ത അണ്‍റിസര്‍വ്ഡ് ടിക്കറ്റും ടിക്കറ്റ് ബുക്ക് ചെയ്ത മൊബൈലും പരിശോധനാ സമയത്ത് നിര്‍ബന്ധമാണെന്നും പോസ്റ്റില്‍ പറയുന്നു. കൂടാതെ ഒരു ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുപോകേണ്ടത് നിര്‍ബന്ധമാണ്. വാട്സ്ആപ്പ്, സ്‌ക്രീന്‍ഷോട്ട് അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ വഴി ലഭിക്കുന്ന ടിക്കറ്റുകള്‍ സാധുവായ യാത്രാ ടിക്കറ്റായി കണക്കാക്കില്ല.

 

ടിക്കറ്റ് പരിശോധനയ്ക്കിടെ യഥാര്‍ത്ഥ ഡിജിറ്റല്‍ ടിക്കറ്റിന് പകരം വാട്സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് കാണിച്ചതിന് യാത്രക്കാരന് പിഴ ചുമത്തിയതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി, പ്രായമായ യാത്രക്കാര്‍ക്കും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആശ്രയിക്കുന്ന മറ്റുള്ളവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഈ നിയമം അസൗകര്യമുണ്ടാക്കുമെന്ന് നിരവധി ഉപയോക്താക്കള്‍ പറഞ്ഞു

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *