‘മയക്കു മരുന്ന് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണം’; മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര വ്യവസ്ഥ, റദ്ദാക്കി സുപ്രീംകോടതി

Spread the love

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ച അസ്വാഭാവിക വ്യവസ്ഥകള്‍ റദ്ദാക്കി സുപ്രീംകോടതി. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണമെന്ന് മാത്രമല്ല, പ്രതി ഇനിയൊരിക്കലും കുറ്റം ആവര്‍ത്തിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നുമുള്ള വ്യവസ്ഥയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

 

കോട്ടയം അതിരമ്പുഴ സ്വദേശിയായ പ്രതി ദിവസവും രാവിലെ പത്തരയ്ക്ക് തമിഴ്‌നാട്ടിലെ തേനി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥയും സുപ്രീംകോടതി റദ്ദാക്കി. പ്രതിക്ക് വിചാരണക്കോടതി പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ മരവിപ്പിക്കുകയും മാര്‍ച്ച് 23 ന് ജാമ്യം നല്‍കുകയും ചെയ്തപ്പോള്‍ ഹൈക്കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്കെതിരെ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമസാധുതയില്ലാത്തതും അപ്രായോഗികമായ വ്യവസ്ഥകളുമാണ് ഹൈക്കോടതി നിര്‍ദേശിച്ചതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അസ്വാഭാവിക ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ആശ്ചര്യമറിയിക്കുകയും ചെയ്തു.

 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യം നില്‍ക്കണമെന്നും അവര്‍ സത്യവാങ്മൂലം നില്‍ക്കണമെന്നും പറയുന്നത് യഥാക്രമം ഭീരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 485(1), 485(4) വകുപ്പുകള്‍ക്കെതിരാണെന്നും കോടതി പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യത്തെ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍ത്തു. പ്രതിക്ക് പാലിക്കാനാകാത്ത വ്യവസ്ഥകളാണ് മദ്രാസ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ജാമ്യം നില്‍ക്കില്ല. ദിവസവും പൊലീസ് സ്റ്റേഷനിലെത്തണമെന്ന ആവശ്യവും നടക്കാത്തതാണെന്നും സുപ്രീംകോടതി എടുത്തു പറഞ്ഞു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *