കൊൽക്കത്ത∙ നീൽരതൻ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. രൂപാലി ബർമൻ (30) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയിട്ടിരുന്ന വാതിൽ തകർത്താണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്.
ശുചിമുറിയുടെ വാതിൽ ഏറെ നേരം അടഞ്ഞു കിടന്നതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന്, ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ ശേഷം വാതിൽ തുറന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്നു. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സമിതിയോട് നിർദേശിച്ചിട്ടുണ്ട്.








