ഗായകനെ വെടിവച്ചു കൊന്ന 2 പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്; ചർച്ചയായി അങ്കിത്തിന്റെ ‘റോഡിൽ കൊലപാതകം’

Spread the love

ന്യൂഡൽഹി∙ ഹരിയാൻവി ഗായകനും യുട്യൂബറുമായ അങ്കിത് ബല്യാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടുപേരെ ഉത്തർപ്രദേശ് പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. സുമിത്, മോഹിത് എന്നിവരാണു കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26 ന് ഷാംലിയിൽ വച്ചാണ് അക്രമികൾ അങ്കിത്തിനു നേരെ വെടിയുതിർത്തത്. ആറു പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാലുപേരാണ് അങ്കിത്തിനെ വെടിവച്ചത്. മറ്റുപ്രതികള്‍ ഒളിവിലാണ്.

 

ജിമ്മിൽനിന്നു പുറത്തേക്കു ഇറങ്ങുമ്പോഴായിരുന്നു അങ്കിത്തിനുനേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. 16 തവണയണാണ് ആക്രമികൾ അങ്കിത്തിനുനേരെ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

കൊലയാളികളെ നാലു ദിവസത്തിനകം പിടികൂടിയില്ലെങ്കിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് അങ്കിത്തിന്റെ ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു. ഹരിയാനയിലെ സോനിപത്തിൽനിന്നുള്ള ഗോഗി സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ഭോലു ഷാഹ്പുരി എന്നയാൾ അവകാശപ്പെട്ടിരുന്നു. മറ്റുപ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്ന് െപാലീസ് അറിയിച്ചു. ഷാംലി സ്വദേശിയായ അങ്കിത്തിന് ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

 

കൊലപാതകത്തിനു മണിക്കൂറുകൾക്ക് മുൻപ് അങ്കിത് പുതിയ പാട്ടിന്റെ വരികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ‘റോഡിൽ കൊലപാതകം’ എന്ന അർഥം വരുന്ന വരികളാണ് പങ്കുവച്ചത്. അങ്കിത്തിന്റെ പാട്ടുകളിൽ പലപ്പോഴും അക്രമം, വെല്ലുവിളി, വൈരാഗ്യം എന്നിവ നിറഞ്ഞിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *