വനിതാ ഡോക്ടറോട് അതിക്രമം: സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമം, വെടിവയ്ക്കുമെന്ന് ഭീഷണി; ബിജെപി നേതാവിനെതിരെ കേസ്

Spread the love

ഭോപാൽ∙ മധ്യ പ്രദേശിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി യുവനേതാവിനെതിരെ കേസ്. ബിജെപി യുവ മോർച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അനിൽ ശ്രീവാസ്തവ, ഇയാളുടെ സഹായി എന്നിവർക്കെതിരെയാണ് കേസെടുത്തത്. സാഗറിലെ ബുന്ദെൽഖണ്ഡ് മെഡിക്കൽ കോളജിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

 

ആശുപത്രിയിൽ പുലർച്ചെ രണ്ടു മണിയോടെ ലക്ഷ്മി തിവാരി എന്ന പെൺകുട്ടിയെ ചികിത്സയ്ക്ക് എത്തിച്ചിരുന്നു. പെൺകുട്ടി ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഫോൺകോളുകൾ വരാൻ തുടങ്ങിയതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. രോഗിയെ എത്തിച്ച് ചികിത്സിക്കാൻ തുടങ്ങുമ്പോഴേക്കും അനിൽ ശ്രീവാസ്തവയും മറ്റൊരാളും രോഗിക്കൊപ്പമെത്തി. പെൺകുട്ടിയെ ചികിത്സിക്കുന്നതിനിടെ അനിലും സഹായിയും വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അനിൽ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും തടഞ്ഞപ്പോൾ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡോക്ടറുടെ പരാതിയിൽ പറയുന്നു. രണ്ട് പുരുഷന്മാർ തങ്ങളോട് മോശമായി പെരുമാറിയെന്ന് നഴ്സിങ് ജീവനക്കാരും പരാതിപ്പെട്ടിട്ടുണ്ട്.

 

സംഭവത്തെത്തുടർന്ന് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടുന്നതുവരെ ജോലിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയുടെ പ്രവേശന കവാടത്തിൽ സമരം നടത്തി. പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയ ശേഷമാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

  • Related Posts

    ആൺസുഹൃത്തിനെയും യുവതിയെയും തടഞ്ഞുനിർത്തി, ലൈംഗികമായി അധിക്ഷേപിച്ചു; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

    Spread the love

    Spread the loveകോയമ്പത്തൂർ ∙ ചോദ്യം ചെയ്യലെന്ന വ്യാജേന യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. തുടിയല്ലൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ വിനോദ് കുമാർ ആണ് അറസ്റ്റിലായത്. സസ്പെൻഷനു പിന്നാലെയാണ് വിനോദ് കുമാറിന്റെ…

    ഒമ്പത് വയസ്സുവരെ സ്കൂൾ കാണാത്ത ബാലൻ; ഇന്ന് രാജ്യത്തിന്റെ പരീക്ഷാ ‘സിസ്റ്റം’ തിരുത്താൻ ഡൽഹിയിൽ!

    Spread the love

    Spread the loveജൂൺ 28-ന് തുടങ്ങിയ നിരാഹാരം. ജൂലൈ 18-ന്, ജന്തർമന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹിപോലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്കു നീക്കുന്നതുവരെ അത് നീണ്ടു. രാജ്യത്തെ യുവാക്കളു‍ടെ വിദ്യാഭ്യാസവും ഭാവിയും അപകടത്തിലാകാതിരിക്കാൻ സ്വന്തം ആരോഗ്യംപോലും വകവെക്കാതെയാണ് ആ അമ്പത്തൊമ്പതുകാരൻ സമരം നടത്തിയത്. എൻജിനീയറും അധ്യാപകനുമായ…

    Leave a Reply

    Your email address will not be published. Required fields are marked *