ലക്നൗ∙ ഉത്തർപ്രദേശിലെ ഗാസിയബാദില്‍ വിഷാദരോഗത്തെ തുടർന്ന് മനോരോഗ വിദഗ്ധ ജീവനൊടുക്കി. ഡോക്ടറായ ഹെമിക അഗർവാൾ (40) ആണ് അഞ്ചു നില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചത്.
ഒന്നര വർഷം മുൻപാണ് ഹെമിക വിവാഹമോചിതയായത്. ഇതിന് പിന്നാലെ മകൾക്ക് മാനസിക സമ്മർദവും വിഷാദവും സംഭവിച്ചതായി പിതാവും ഗാസിയബാദിലെ പ്രമുഖ സൈക്യാട്രിസ്റ്റുമായ ഡോ. ആർ ചന്ദ്ര പറഞ്ഞു. മകൾ ചികിത്സ തേടിയതിന്റെ വിവരങ്ങൾ പൊലീസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.








