രണ്ടര വർഷമായി വാടക നൽകിയില്ല; കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ

Spread the love

കൊല്ലം∙ ചിതറയിൽ വാടകത്തർക്കത്തെ തുടർന്ന് വാടകക്കാർ താമസിച്ചിരുന്ന കെട്ടിടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചു നിരത്തി ഉടമകൾ. കടമുറിയായ ഇവിടെ 8 വർഷമായി കച്ചവടം ചെയ്തുവരികയായിരുന്ന അബ്ദുൾ വാഹിദ്–സൂറ ബീവി ദമ്പതികളെ ഒഴിപ്പിക്കാനാണ് ഉടമ ജെസിബി ഉപയോഗിച്ച് കെട്ടിടം തകർത്തത്. ഈ കടമുറിയിൽ തന്നെയായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്.

 

കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന് ആറു മാസം മുൻപ് ഉടമകൾ വാടകക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാടകക്കാർ ഇതിനു തയാറായില്ല. തുടർന്ന്, ഇരുകൂട്ടരും കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്. രണ്ടര വർഷമായി ദമ്പതികൾ വാടക നൽകിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. എന്നാൽ ഈ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് അവിടെത്തന്നെ തുടരാമെന്ന തരത്തിൽ കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് വാടകക്കാർ അവകാശപ്പെടുന്നു.

 

ഉടമകളെ ചീത്ത വിളിച്ചു എന്നാരോപിച്ച് സൂറ ബീവിയെയും അബ്ദുൾ വാഹിദിനെയും ചിതറ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുവരും സ്റ്റേഷനിൽ ഹാജരായ സമയത്താണ് ഉടമകൾ കെട്ടിടം തകർത്തത്. പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കെട്ടിടം തകർന്നു കിടക്കുന്നതാണ് കണ്ടതെന്നും കെട്ടിടത്തിനകത്ത് ഉണ്ടായിരുന്ന രേഖകളും സ്വർണാഭരണങ്ങളും ഉൾപ്പെടെയുള്ള വിലപ്പെട്ട സാധനങ്ങൾ പൂർണമായും നശിച്ചുവെന്നും വാടകക്കാർ പറഞ്ഞു. ഇരുവരും നിലവിൽ പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.

 

ആൻഡമാനിൽ താമസമാക്കിയ സജീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് കെട്ടിടത്തിന്റെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോൾ തങ്ങളെ ചീത്ത വിളിച്ചതിനാലാണ് കെട്ടിടം തകർത്ത് വാടകക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *