പെൺകുട്ടികളുടെ ഹോസ്റ്റലിൽ ‘മാസ് ഹിസ്റ്റീരിയ’; ഇടനാഴികളിൽ കൊലുസിന്റെ ശബ്ദവും പൊട്ടിച്ചിരികളും, ഭയന്നോടിയത് 608 വിദ്യാർഥികൾ

Spread the love

മുംബൈ ∙ അമരാവതിയിലുള്ള ആദിവാസി സ്കൂളിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! വിദ്യാർഥികളുടെ പരാതി പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല. അതോടെ, സമീപ ഹോസ്റ്റലിലെ ആൺകുട്ടികൾ ഉൾപ്പെടെ 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി.

 

‌ഹോസ്റ്റൽ മുറികൾക്കുള്ളിൽ അസ്വാഭാവികമായ ശബ്ദങ്ങളും സ്ത്രീകളുടെ പൊട്ടിച്ചിരികളും കരച്ചിലും ചില പെൺകുട്ടികൾ കേട്ടതായി പരാതിപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊലുസിന്റെ കിലുക്കം കേട്ടതായും ചിലർ അവകാശപ്പെട്ടു. ഈ വാർത്ത സ്കൂളിലാകെ പടർന്നതോടെ കുട്ടികൾക്കിടയിൽ ഭയം ഇരട്ടിക്കുകയായിരുന്നു. മാതാപിതാക്കൾ നൽകുന്ന വിവരമനുസരിച്ച് 345 പെൺകുട്ടികളും 263 ആൺകുട്ടികളും ഉൾപ്പെടെ ആകെ 608 വിദ്യാർഥികളാണ് ബോർഡിങ് സ്കൂൾ വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

 

‘മാസ് സൈക്കോജെനിക് ഇൽനസ്’ അല്ലെങ്കിൽ ‘മാസ് ഹിസ്റ്റീരിയ’ ആണ് ഈ കൂട്ട പ്രേതപ്പേടിക്കു പിന്നിലെന്നാണു മാനസിക വിദഗ്ധരുടെ കണ്ടെത്തൽ. പരീക്ഷപ്പേടി, കടുത്ത മാനസിക സമ്മർദം, ഹോം സിക്നസ് (തുടർച്ചയായി വീട്ടിൽനിന്നു മാറിനിൽക്കുമ്പോഴുള്ള വിഷമം) എന്നിവ കാരണം ഒരു വിഭാഗത്തിനുണ്ടാകുന്ന ഉത്കണ്ഠയും ഭയവും പകർച്ചവ്യാധി പോലെ മറ്റുള്ളവരിലേക്കു പടരുന്ന അവസ്ഥയാണിത്. ഭയം മാറ്റാൻ പ്രത്യേക കൗൺസലിങ് സെഷനുകൾ ആരംഭിച്ചി‌‌ട്ടുണ്ട്.

 

കുട്ടികളുടെ ഭയം അകറ്റി അവരുടെ വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകൾ ഉൾപ്പെടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ശാസ്ത്രീയ ബോധവൽക്കരണവും കൗൺസിലിങ്ങും നൽകാനായി രംഗത്തെത്തിയിട്ടുണ്ട്.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *