മൂന്ന് വയസ്സുകാരന്റെ കണ്ണിനും കർണപടത്തിനും പരിക്ക്; പ്ലേ സ്കൂളിൽ ക്രൂരമർദനം

Spread the love

ന്യൂഡൽഹി: ഡൽഹിയിലെ പ്ലേ സ്കൂളിൽ മൂന്ന് വയസ്സുകാരന് ക്രൂരമർദനം. പരാതിയെ തുടർന്ന് അറ്റൻഡറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ വെച്ച് കുട്ടിയെ മർദിക്കുകയും കസേരയിൽ കെട്ടിയിടുകയും ചെയ്തതായാണ് മാതാപിതാക്കളുടെ പരാതി. ആക്രമണത്തിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

 

സംഭവത്തിൽ പ്ലേ സ്കൂൾ അധ്യാപികയ്ക്കും അറ്റൻഡർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിക്ക് മെഡിക്കൽ പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ഓഗസ്റ്റ് 16നാണ് കുട്ടിയുടെ മുഖത്തും ശരീരത്തിലും മുറിവുകളും ചതവുകളും രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിൽനിന്ന് തിരിച്ചെത്തിയ കുട്ടി ഛർദിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

 

ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ കണ്ണുകൾക്കും കർണപടങ്ങൾക്കും സാരമായ പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു.

 

സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതരെ രക്ഷിതാക്കൾ സമീപിച്ചപ്പോൾ ആരോപണങ്ങൾ ആദ്യം നിഷേധിച്ചെന്നും പിന്നീട് സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറായെന്നും പിതാവ് വ്യക്തമാക്കി.

 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കുട്ടിയെ നിരന്തരമായി മർദിച്ചിരുന്നതായും കസേരയിൽ കെട്ടിയിട്ടിരുന്നതായും കണ്ടെത്തി. എന്നാൽ കുട്ടി ഹൈപ്പർ ആക്റ്റീവായിരുന്നതിനാലാണ് കെട്ടിയിട്ടതെന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം.

 

കൂടാതെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മൂന്ന് ദിവസത്തേത് മാത്രമാണ് കുടുംബത്തിന് കാണിച്ചതെന്നും മുൻ ദിവസങ്ങളിൽ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് ആശങ്ക പ്രകടിപ്പിച്ചു.

 

അതേസമയം, കുട്ടി കടുത്ത ഭീതിയിലാണെന്നും മുറിയിൽനിന്ന് പുറത്തുപോകാൻ പോലും തയ്യാറാകുന്നില്ലെന്നും പിതാവ് പറഞ്ഞു.

 

നിലവിൽ സ്കൂൾ ഉടമയും പ്രിൻസിപ്പലും ഉൾപ്പെടെ നാല് പേരുടെ പേരുകളാണ് എഫ്ഐആറിൽ പ്രതികളായി രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്. കസ്റ്റഡിയിലുള്ള അറ്റൻഡറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *