നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് മുന്നറിയിപ്പ്

Spread the love

പട്‌ന ∙ നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തിനോട് അടുക്കുമ്പോൾ മറ്റൊരു ഭീഷണി നേരിടുകയാണ് ബിഹാർ. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം ഇതുവരെ കണ്ടിട്ടില്ലാത്തതും ഒപ്പം അസാധാരണമാംവിധം വലുപ്പവുമുള്ള മത്സ്യങ്ങൾ അതിർത്തികടന്ന് ബിഹാറിലേക്ക് ഒഴുകി എത്തിയിരിക്കുകയാണ്. ഈ മത്സ്യങ്ങൾ കഴിച്ച ആളുകളിൽ ചിലർ‍ക്കു അസുഖം ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹയിൽ ജനങ്ങൾ ജാഗ്രത പാലിക്കാൻ സർക്കാർ നിർദേശം നൽകി. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

 

വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ കുളങ്ങളിലെ വളർത്തുമീൻ ഉൾപ്പെടെ നദികളിൽ എത്താനുള്ള സാഹചര്യമുണ്ടെന്നും. ഒപ്പം മൃഗങ്ങൾ അടക്കമുള്ളവയുടെ മൃതശരീരത്തിനൊപ്പം മത്സ്യങ്ങളും ഏറെ ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ മുന്നറിയിപ്പിൽ പറയുന്നു. ഈ മത്സ്യം കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ വെള്ളപ്പൊക്കമുണ്ടായ ജലാശയങ്ങളിലെ മത്സ്യങ്ങൾ കഴിക്കരുതെന്നും അധികൃതർ നിർദേശം നൽകി.

 

ഒപ്പം ഇതുവരെ ഉപയോഗിക്കുകയോ കണ്ടിട്ടില്ലാത്തതോ ആയ മത്സ്യങ്ങൾ കഴിക്കരുതെന്നും സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. മത്സ്യം കഴിച്ചതിനുശേഷം ഛർദി, വയറിളക്കം, വയറുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. തിരിച്ചറിയാൻ കഴിയാത്ത മത്സ്യങ്ങളെ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും ഫിഷറീസ് വകുപ്പ് നൽകിയ നിർദേശത്തിൽ പറയുന്നു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹം അടക്കം ഇന്ത്യയിലേക്കു ഒഴുകി വന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *